വാതില്‍

മണ്ണിലല്‍പ്പവും തൊടാതെ
കിളര്‍ത്തി വച്ചു.

മഞ്ഞും മഴയും താവാതെ
പൊതിഞ്ഞും വച്ചു.

വെയില്‍ കൊണ്ടു വിണ്ടു
കീറാതെ തണലില്‍ വച്ചു.

എണ്ണയും കുഴമ്പുമിട്ട്
ദിനവും മിനുക്കിവച്ചു.

എന്നിട്ടുമെവുടുന്നീ
ചിതലുകള്‍ വരുന്നു!

ചിതലരിച്ച പലകകൊണ്ടാരു
തീര്‍ക്കുന്നു മരണത്തിന്റെ വാതില്‍!