കാളകൂടം കൊണ്ടുള്ള ചിത്രങ്ങള്‍

"ചിത്രകാരന്‍chithrakaran has left a new comment on the post "ബെര്‍ളിത്തരങ്ങള്‍ക്ക് മറുപടി": ചിത്രകാരവിജയത്തിന്റെ കാരണംബ്ലോഗിലെ ഒരു കവി തന്റെ പുസ്തകം വില്‍ക്കുന്നതിനായി സംഘടിപ്പിച്ച ബഹളത്തിന്റെ കഥാബീജം ഫോണ്‍ സംഭാഷണമായി താഴെ കൊടുക്കുന്നു.(തിരുവനന്തപുരം ബ്ലോഗ് ശില്‍പ്പശാലയില്‍ നേരിട്ടു പരിചയപ്പെട്ട സനതനന്‍ എന്ന ബ്ലൊഗര്‍ ചിത്രകാരന്റെ ഫോണില്‍ വിളിച്ച് അദ്ദേഹത്തിന്റെ സുഹൃത്തായ മറ്റൊരു ബ്ലോഗ് കവിക്കു വേണ്ടി നടത്തിയ സംഭാഷണമാണ്‍ താഴെ കൊടുക്കുന്നത്.)സനാതനന്‍ : “ ഹല്ലോ ചിത്രകാരനല്ലേ...ഇതു സനാതനനാണ്‍ ..ബ്ലോഗിലെ....”ചിത്രകാരന്‍ : “മനസ്സിലായി സനാതനന്‍. എന്തൊക്കെയുണ്ട് വിശേഷം ? “സനാതനന്‍ : “സാര്‍ , ഞാനൊരു സഹായത്തിനായി വിളിച്ചതാണ്‍.വിഷ്ണുവിന്റെ പുസ്തകവുമായി ബന്ധപ്പെട്ട് ..”ചിത്രകാരന്‍ : “ഇന്നാളു പ്രകാശനം നടന്ന ‘പ്രാന്തത്തി‘.. അല്ലേ. ങാ.. !!! “സനാതനന്‍ : അതിന്റെ പ്രചരണത്തിനായി... പത്രങ്ങളിലോ...മറ്റു വല്ല.....പ്രചരണവും...”ചിത്രകാരന്‍ : അതിനൊക്കെ എന്നേക്കാള്‍ ബന്ധം വിഷ്ണുവിനുതന്നെ കാണുമല്ലോ...”സനാതനന്‍ : അതു നോക്കുന്നുണ്ട്. ഞാനുദ്ദേശിച്ചത് ബ്ലൊഗ് അക്കാദമിയുടെ ശില്‍പ്പശാല് ക് ളിലൂടെ പ്രചരിപ്പിക്കാന്‍ സാധിക്കില്ലേ എന്നാണ്.ചിത്രാകാരന്‍ : ‘’ സനാതനന്, ബ്ലൊഗ് അക്കാദമിയില് നമ്മുടെ ആരുടെയും വ്യക്തിപരമായ പ്രചരണങളൊന്നും നടത്താറില്ലല്ലൊ...’‘സനാതനന് : എന്നാല്ല് സോറി, ഒ.കെ ബൈ..’‘ (ഫോണ് കട്ടാകുന്നു)(പെട്ടന്ന് ഫോണ്‍ കട്ടായതിനാലും, ഒരു സുഹ്രിത്തിനെ പെട്ടന്നു നിരാശപ്പെടുത്തേണ്ടി വന്നതിനാലും ചിത്രകാരന്‍ സനാതനനെ അപ്പോള്‍ തന്നെ റിങ് ചെയ്യുന്നു.)ചിത്രകാരന്‍ : ‘’ ഹലോ സനാതനന്‍. എന്താ വിഷമമായൊ.സനാതനന്‍ : ഇല്ല് മാഷേ, അങനെയൊന്നുമില്ല.ചിത്രകാരന്‍ : വ്യക്തിപരമായി എടുക്കരുതെ.. ഞാന്‍ അക്കാദമിയുടെ വ്യക്തമായ നിലപാടുകാരണമാണ്‍ അങനെ പറഞത്. സനാതനനോടുള്ള വിരോധമാണെന്ന് തോന്നരുത്.സനാതനന്‍ : ഏയ് അങനെയൊന്നും ഇല്ല.കൊഴപ്പല്ല.ചിത്രകാരന്‍ : വളരെ സെല്‍ഫിഷായ അയാളുടെ കാര്യത്തില്‍ എനിക്കൊരു താല്‍പ്പര്യവുമില്ല. സനാതനന്റെ കാര്യങളെന്തെങ്കിലും ഉണ്ടെങ്കില് പറയൂ.സനാതനന്‍ : ഓ കെ ബൈ!!ചിത്രകാരന്‍ : ബൈബ്ലോഗ് കവികളുമായി ചിത്രകാരന്റെ മുഴുവന്‍ ഇഷ്യുവും ഇത്രയേ ഉള്ളു. കവികളുടെ പ്രതികാര വിത്തുകള്‍ ബ്ലോഗില്‍ പാകി മുളപ്പിച്ച് വിളവിറക്കിയവരെയും, അനോണി സൌകര്യം ദുരുപയോഗം ചെയ്ത് തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചവരേയും കുറിച്ച് അടുത്ത ലക്കംചിത്രകാരന്റെ കാര്യം നിസ്സാരം ബ്ലോഗ്കാണുക. "

സുഹൃത്തുക്കളേ മുകളില്‍ കാണുന്നത് എനിക്കെതിരെ വ്യക്തമായ ആരോപണം ഉന്നയിച്ചുകൊണ്ട് ചിത്രകാരന്‍ ബ്ലോഗ് അക്കാഡമിയിലിട്ട കമെന്റാണ്.ഞാന്‍ അവിടെ എനിക്ക് പറയാനുള്ളത് കമെന്റായി ഇട്ടെങ്കിലും അതില്‍ പൊടുന്നനെ കമെന്റ് മോഡറേഷന്‍ വച്ചിട്ടുള്ളത് കാരണം പബ്ലിഷ് ആയില്ല.ബ്ലോഗ് അക്കാഡമി ഒരു സ്വതന്ത്ര സംഘടനായാണെന്നും മറ്റുമുള്ള വാദമുഖങ്ങള്‍ ആ ബ്ലോഗില്‍ പലരും ഉയര്‍ത്തുകയുണ്ടായല്ലോ.അങ്ങനെയെങ്കില്‍ ചിത്രകാരന്റെ കമെന്റിനു ശേഷം മാത്രം പൊടുന്നനെ എങ്ങനെ അതില്‍ കമെന്റ് മോഡറേഷന്‍ വന്നു?ആരാണ് അക്കാഡമിക്ക് വേണ്ടി കമെന്റ് മോഡറേറ്റ് ചെയ്യുന്നത്?എന്തിന് വേണ്ടിയാ‍ണ് ഇത്തരം ഒരു വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഏകപക്ഷീയമായ ഒരു കമെന്റിന് ശേഷം കമെന്റ് മോഡറേഷന്‍ നടത്തുന്നത്?

ഇതൊക്കെ സൂചിപ്പിക്കുന്നത്

1.അക്കാഡമി ആരുടേയൊക്കെയോ -വ്യക്തമായി പറഞ്ഞാല്‍ ചിത്രകാരന്റെ-പോക്കറ്റ് സംഘടനയാണെന്നതല്ലേ?

2.അയാളുടെ താല്‍പ്പര്യങ്ങളെയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളേയും സംരക്ഷിക്കാനായി ഉണ്ടാക്കിയെടുത്തിട്ടുള്ള ഒരു ഗ്രൂപ്പ് മാത്രമാണ് അതെന്നല്ലേ?

3.ഇത്തരം ഒരു സ്ഥാപനത്തിന്റെ ഇടപെടല്‍ സ്വതന്ത്രമായ ബ്ലോഗിങ്ങിനെ നശിപ്പിക്കില്ലേ?

ഇനി മേല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എനിക്കുള്ള മറുപടി ഇതാണ്.

1.ഞാന്‍ തിരുവനന്തപുരം അക്കാഡമി ശില്പശാലയില്‍ വച്ച് ഇയാളെ പരിചയപ്പെടുകയും എല്ലാവരോടും ഉള്ളപോലെ ഒരു സൌഹൃദം ഉണ്ടാവുകയും ചെയ്തിരുന്നു.

2.അതിന് ശേഷം ഇയാളുടെ ഈപോസ്റ്റില്‍ ഇയാളുടെ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ട് ഒരു കമെന്റ് ഞാന്‍ എഴുതുകയുണ്ടായി.അതേ ദിവസം ഇയാള്‍ എന്നെ വിളിക്കുകയും..സനാതനാ ഞാന്‍ അഭിനന്ദിക്കുന്നു..നമ്മള്‍ കാണുകയും ഒന്നിച്ച് ഊണുകഴിക്കുകവരേയും ചെയ്തിട്ട് ഇങ്ങനെ പ്രതികരിക്കാന്‍ കഴിഞ്ഞല്ലോ.അത് എല്ലാപേര്‍ക്കും കഴിയുന്നതല്ല.അതാണ് വേണ്ടത്..എന്നൊക്കെ പതിനഞ്ച് മിനുട്ടോളം സംസാരിക്കുകയും ചെയ്തിരുന്നു.സത്യത്തില്‍ ഞാന്‍ ഇയാളെ ആദ്യമായി ആരാധിച്ചുപോയ ഒരു നിമിഷമായിരുന്നു അത്.ഇത് ഉണ്ടാക്കിയ ഒരു മാനസികാവസ്ഥയുടെ ഫലമായി ഞാന്‍ ഇയാളെ വിളിച്ചിരുന്നു.

3.വിഷ്ണുപ്രസാദിന്റെ പുസ്തകം കഴിയുന്നത്ര വായനക്കാരില്‍ എത്തണമെന്നത് എന്റെ ആഗ്രഹമായിരുന്നു എന്നത് വാസ്തവമാണ്.അത് വിഷ്ണുവിന്റെ ആയതിനാലല്ല ബ്ലോഗില്‍ മാത്രം അറിയപ്പെടുന്ന ഒര് നല്ല എഴുത്തുകാരന് മറ്റ് മാര്‍ക്കറ്റിങ്ങ് ഒന്നുമില്ലാത്തപ്പോള്‍ നമ്മളാല്‍ കഴിയുന്നത് ചെയ്യണം എന്നൊരാഗ്രഹം എനിക്ക് അന്നും ഇന്നും ഉണ്ട്.അക്കാര്യത്തിനായി ഞാന്‍ പലരേയും വിളിച്ചിരുന്നു,കൂട്ടത്തില്‍ ഇയാളെയും.

4.ബ്ലോഗ് അക്കാഡമി ഇയാളുടെ കക്ഷക്കുഴിയിലാണ് ഇരിക്കുന്നതെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു.അതുകൊണ്ട് തന്നെ ഞാന്‍ ചോദിച്ചത് പരിചയമുള്ള പത്രക്കാരെക്കൊണ്ട് എന്തെങ്കിലും എഴുതിക്കുക പരിചയമുള്ള വായനക്കാര്‍ക്ക് പുസ്തകം വിതരണം ചെയ്യുക ഇങ്ങനെ എന്തെങ്കിലും ചെയ്യണമെന്നുണ്ട് സഹകരിക്കാന്‍ കഴിയുമോ എന്നാണ്.അല്ലാതെ ബ്ലോഗ് അക്കാഡമി വഴി പ്രചരണം എന്നത് ഞാന്‍ സ്വപ്നത്തില്‍പ്പോലും കരുതിയിട്ടില്ല.മാത്രവുമല്ല എനിക്ക് തിരുഅവനന്തപുരത്ത് അക്കാഡമിയുടെ പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥമായി മുഴുകിയിരുന്ന ചിലരെ വളരെ അടുത്ത അറിയുകയും ചെയ്യാം അവരോടൊന്നും ഇന്ന് വരെ സൂചിപ്പിക്കാതിരുന്ന ഒരു കാര്യം ഇയാളോട് ചോദിക്കുന്നത് എങ്ങനെയെന്നെനിക്കറിയില്ല.

5.ഞാന്‍ വിളിക്കുകയും പുസ്തകം വിതരണം ചെയ്യുന്നതാണ് വിഷയം എന്ന് പറയുകയും ചെയ്തപ്പോള്‍ തന്നെ ഇയാള്‍ക്ക് വിഷ്ണുപ്രസാദിനോട് വ്യക്തിപരമായ എന്തോ വിരോധങ്ങള്‍ വെച്ചുകൊണ്ടാണ് ഇയാള്‍ സംസാരിച്ചത്.ഇയാള്‍ വിഷ്ണുപ്രസാദിന്റെ വീട്ടില്‍ പോവുകയും ഒക്കെ ചെയ്തിട്ടും വിഷ്ണുപ്രസാദ് ഇയാളെ ഒരുതവണപോലും വിളിച്ചില്ല എന്നും ഒരുതരത്തിലുള്ള വ്യക്തി ബന്ധവും സൂക്ഷിച്ചില്ലാ എന്നുമൊക്കെ പറയുകയുണ്ടായി.തുടര്‍ന്ന് വിഷ്ണുവിന് സ്വന്തമായി ഗ്രൂപ്പുകളുണ്ടല്ലോ..അയാള്‍ക്ക് മാര്‍ക്കറ്റിങ്ങിനുള്ള വഴിയൊക്കെ അറിയാം അതിന് നമ്മള്‍ ബുദ്ധിമുട്ടേണ്ട കാര്യമില്ല എന്നുമൊക്കെ സംസാരം വ്യക്തിദൂഷണത്തിലേക്ക് കടന്നപ്പോള്‍ ഞാന്‍ സോറി പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

6.അടുത്ത നിമിഷം ഇയാള്‍ തിരികെ വിളിച്ചു,സനാതനാ ഇതൊന്നും മറ്റാരും അറിയണ്ട സനാതനനോടായതുകൊണ്ട് പറഞ്ഞതാണ്,നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി എന്നും പറഞ്ഞിരുന്നു.

7.ഇയാളുടെ വ്യക്തിവിദ്വേഷം ഞാന്‍ ആരോടെങ്കിലും വെളിപ്പെടുത്തിയിട്ടുണ്ടാകുമോ എന്ന് ഭയന്നിട്ടാകണം അതിന് ശേഷം ഇയാള്‍ കള്ളപ്പേരുകളില്‍ പോസ്റ്റുകളും കമെന്റുകളും ഇടാന്‍ തുടങ്ങിയത്.


അക്കാഡമി ആരുടേയും സ്വത്തല്ല എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന അക്കാഡമിക്കാര്‍ “ഞാന്‍ അക്കാദമിയുടെ വ്യക്തമായ നിലപാടുകാരണമാണ്‍ അങനെ പറഞത്.“ ഈ വാചകവും “വളരെ സെല്‍ഫിഷായ അയാളുടെ കാര്യത്തില്‍ എനിക്കൊരു താല്‍പ്പര്യവുമില്ല. സനാതനന്റെ കാര്യങളെന്തെങ്കിലും ഉണ്ടെങ്കില് പറയൂ“ ഈ വാചകവും ഒന്ന് പഠിക്കുന്നത് നന്നാവും ഇത് അയാള്‍ ആ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞത് അല്ലെങ്കിലും.

ഇത് ഇവിടെ ഇടേണ്ടിവന്നത് ബ്ലോഗ് അക്കാഡമിയുടെ ബ്ലോഗില്‍ കമെന്റ് മോഡറേഷന്‍ ഉള്ളത്കൊണ്ട് മാത്രമാണ്.

(ഇയാളുമായുണ്ടായ ഫോണ്‍ സംഭാഷണം വിഷ്ണുപ്രസാദ് അറിഞ്ഞുകൊണ്ടുണ്ടായതല്ല )

തീവ്രം

സുഹൃത്തുക്കളേ, അവര്‍ നമ്മളെ
തീവ്രമായി സ്നേഹിക്കുകയാണ്
അവര്‍ക്ക് നമ്മളോട് ചെയ്യാവുന്നതില്‍
മഹത്തായത് അതുതന്നെയല്ലേ..

കെട്ടിക്കിടക്കുന്ന നമ്മുടെ ചോരയ്ക്ക്,അവര്‍
ഒഴുകാന്‍ ഒരവസരം കൊടുക്കുകയല്ലേ
തീവ്രമായ സ്നേഹത്തില്‍
അവര്‍ നമ്മുടെയെല്ലാം തലച്ചോറ്
സ്വന്തം ടിഫിന്‍ ബോക്സില്‍*
കൊണ്ട് നടക്കുകയല്ലേ.

അവരുടെ ജീവിതം പോലും അവര്‍
നമ്മോടുള്ള തീവ്രസ്നേഹത്തിനായി
ഉഴിഞ്ഞ് വച്ചിരിക്കുകയല്ലേ
നഗരത്തിന്റെ ഞരമ്പുകളില്‍
സൈക്കിളുകളില്‍* വരുന്ന
പോസ്റ്റുമാന്മാരെപ്പോലെ ‍അവര്‍
നമുക്കുള്ള സന്ദേശം
വിതരണം ചെയ്യുകയല്ലേ..

സുഹൃത്തുക്കളേ നിശ്ചയമായും
അവര്‍ നമ്മളെ തീവ്രമായി സ്നേഹിക്കുകയാണ്.

**One device was left in a metal tiffin box, used to carry food, while another was apparently left on a bicycle

കവിതാ വിമർശനത്തിന്റെ അപ്പോസ്തലന്മാർ വരുന്നുപോലും

കിണകിണാപ്പന്‍ said...
ഹാ ഹാ... സനാതനന്‌ വെപ്രാളം ബാധിച്ചല്ലൊ. വിമര്‍ശനമോ നീ കണ്ടോ നിന്നെ കൂടാതെ ഞാനെവിടേയെങ്കിലും വിമര്‍ശിച്ച്‌ കമന്റിട്ടത്‌. (ആകെ കമന്റിട്ടതു തന്നെ പത്തോ പതിനഞ്ചോ -നീ കണ്ട ബ്ലോഗെന്നു പറയുന്നത്‌ പെട്ടെന്നുള്ള ഒരു പ്രതികരണം മാത്രം.)ഈ അളിഞ്ഞ ഭാഷണങ്ങള്‍ അധിഗഹനമാണെന്ന നിന്റെ തോന്നല്‍ താന്‍പോരിമ കൊണ്ടും നാടുവാഴിത്ത-അപ്രമാദിത്വബോധം കൊണ്ടും ഉണ്ടായതാണ്‌.മലയാളത്തിലെ നാട്ടുകൂട്ടങ്ങളിലേക്കും, കുഞ്ഞു കൈകളിലേക്കും ബുലോഗം വരോട്ടം നടത്താനുള്ള തയ്യാറെടുപ്പിലാണ്‌. അതിനിടയില്‍ നിന്നെപോലുള്ള വെണ്മണി അവതാരങ്ങളെ തൂത്തെറിയേണ്ടതുണ്ട്‌. ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളു. നിന്നേപോലെയുള്ള വളിഞ്ഞ ബ്രാഹ്മണ്യത്തിന്റെ കക്കൂസ്‌ തലയില്‍ പേറി പൊതു ഇടങ്ങളിലേക്കു വരുന്നവരെ പുലഭ്യം പറയുമ്പോള്‍ നീ മനോരോഗിയെന്നു മുദ്ര കുത്തുക സ്വാഭാവികം. (പക്ഷേ, കക്ഷിരാഷ്ട്രീയ കൂട്ടികൊടുപ്പുകള്‍ പോലും നിന്നെ രക്ഷിച്ചെന്നു വരില്ല.)
July 25, 2008 10:02 AM
Post a Comment

ഇത് എന്റെ അമിതം എന്ന കവിതയിൽ ഇയാൾ ഇട്ടുവരുന്ന കമെന്റുകളുടെ തുടരനാണ്.. ബൂലോകം അറിഞ്ഞിരിക്കുക..തൂത്തെറിയപ്പെടാൻ പോകുന്ന എന്നെപ്പോലുള്ളവരുടെ വെപ്രാളം


അമിതം എന്ന കവിതയും അതില്‍ വന്ന കമെന്റുകളും ഇവിടെപോസ്റ്റുന്നു.ആ കവിതയില്‍ നിന്നും ആവശ്യമില്ലാത്ത കമെന്റുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്യുന്നു.


അമിതം
തീറ്റയാണ് എന്റെ ഹോബി
കാണുന്നതും കേള്‍ക്കുന്നതും
ഒക്കെത്തിന്നും!
എന്തു തിന്നാലും
ദഹിക്കുമോ
എന്ന് ചോദിച്ചാൽ
‍എന്തു ദഹിച്ചില്ലെങ്കിലും
ഞാന്‍ തിന്നും
എന്നാണ് ഉത്തരം..
തിന്നു തിന്ന്
ആത്മാവിന് വണ്ണം കൂടി
ആത്മാവിന്റെ
അമിതവണ്ണത്തിന്
വല്ല മരുന്നുമുണ്ടോ
എന്റെ ഈശ്വരന്മാരേ?
Posted by സനാതനന്‍ at 7/21/2008

29 comments:
നൊമാദ്. said...
തീറ്റ നല്ല ഹോബിയാണ്, കാണുന്നതും കേള്‍ക്കുന്നതും ഒക്കെ തിന്നാതെ എന്തു ചെയ്യും എന്ന ചോദ്യം ബാക്കി. വിവരം കൂടി വട്ടായ ഒരാളെ ഓര്‍മ്മ വന്നു സനലേ. പേടിച്ചിട്ട് ഓര്‍ക്കണ്ട എന്നു വച്ചിട്ടും ഓര്‍മ്മ വരുന്നു. നല്ല ഒന്നാന്തരം കവിത.
July 21, 2008 9:57 AM
സുല്‍ Sul said...
ആത്മാവിനെ ഒന്ന് ജോഗിങ്ങിനു വിട്ടാലോ?നല്ല കവിത.-സുല്‍
July 21, 2008 10:21 AM
നജൂസ്‌ said...
രക്ഷയില്ലാ...
July 21, 2008 10:28 AM
ശെഫി said...
ആ തീറ്റ ആസ്വദിക്കാനാവുന്നുണ്ടെങ്കിൽ ഇനിയും തിന്ന്,
July 21, 2008 10:28 AM
Mahi said...
എല്ലാം വാരി വലിച്ചു തിന്നുന്ന ഒരാള്‍ കൂടിയുണ്ട്‌, മരണം.എത്ര തിന്നാലും തടി വെക്കാത്തൊരാള്‍ .ചൊദിച്ചു നോക്കൂ പറഞ്ഞു തരാതിരിക്കില്ല എന്തെങ്കിലും മരുന്ന്‌
July 21, 2008 11:12 AM
സനാതനന്‍ said...
മഹീ,എന്നെ ആയുസറാതെ കൊല്ലണം അല്ലേ ;)കമെന്റിലെ കവിത ഇഷ്ടമായി..ചുള്ളിക്കാടിന്റെ ഒരു കവിതയുണ്ടല്ലോ...എന്താ അതിന്റെ പേര് കാലഭൈരവന്‍ എന്നോ?നൊമാദേ,നിനക്കും എന്നെ കൊല്ലണോ..ഗുണ്ടകളെ വിളിച്ചു തന്നെ ചെയ്യണോ? :)സുല്‍,ജോഗിങ്ങ് കൊണ്ട് രക്ഷയില്ല ഈ വിദ്വാന്മാര്‍ നല്ല സര്‍ക്കസുകാരാണ് എന്നിട്ടും കുറയുന്നില്ല ഭാരംനജൂസേ,ശെഫീ :)
July 21, 2008 11:26 AM
കിനാവ് said...
അങ്ങാടിപ്പയ്യേ ആത്മാവിനെ അലഞ്ഞു തിരിയാന്‍ അനുവദിച്ചാല്‍ മതി...
July 21, 2008 12:20 PM
നിലാവര്‍ നിസ said...
ആത്മാവിനല്ലേ വണ്ണക്കൂടുതല്‍... സാരമില്ല.. അതിനെ ഉള്‍ക്കൊള്ളാനങ്ങു വളര്‍ന്നാല്‍ പോരേ... ഉടലിനൊപ്പിച്ചല്ലേ കുപ്പായം തുന്നുക..:)
July 21, 2008 2:13 PM
തറവാടി said...
വയറിളക്കിയാല്‍ മതി.
July 21, 2008 2:45 PM
കിണകിണാപ്പന്‍ said...
കൂടുതലെന്തിനാണ്‌ കവിതമട്ടില്‍ വരി ഉടക്കുന്നത്‌ ?ഈ ബ്ലോഗിന്റെ പേര്‌ മതിയല്ലൊ മാലോകര്‍ക്ക്‌കാര്യങ്ങളറിയാന്‍.
July 21, 2008 3:27 PM
സനാതനന്‍ said...
താങ്കളെപ്പോലെ ചില ക്ണാപ്പന്മാരെ ഒഴിവാക്കാനാണ് സാര്‍ ഈ ബ്ലോഗിന് അങ്ങനെ പേരിട്ടത്.പക്ഷേ ഇപ്പോ മനസിലാകുന്നുണ്ട് കക്കൂസ്,തീട്ടം,മൈര് ..ഇങ്ങനെയൊക്കെയുള്ളവയുടെ ഗന്ധമുള്ളിടത്ത് മാത്രം പോകുന്നവരാണ് ഇത്തരം ക്ണാപ്പന്മാരെന്ന്.(എനിക്ക് വേറെയും ബ്ലോഗുകളുണ്ടേ..താങ്കളുടെ മഹനീയ സാ‍ന്നിദ്ധ്യം അവിടെയൊന്നും കണ്ടിട്ടില്ല!!!!)ഇത്തരക്കാരെ ഞങ്ങടെ നാട്ടില്‍ വളിപിടിയന്മാരെന്നാ പറയാറ്.(നാട്ടിന്‍‌പുറത്തുകാരനാണേ സംസ്കാരം കാണില്ല)
July 21, 2008 3:43 PM
വിഷ്ണു പ്രസാദ് said...
സനല്‍,വണ്ണം കൂടിയ ആത്മാവ് നന്നായി.കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്നു എന്നും തോന്നുന്നു.
July 21, 2008 5:47 PM
ജ്യോനവന്‍ said...
ആത്മാവ് മെലിഞ്ഞാല്‍ മനസില്‍ കെട്ടുമോ?മനസില്ലെങ്കില്‍ പനമ്പട്ട കൊടുപ്പു നിര്‍ത്താന്‍ ശരീരത്തോട് പറ. :)(ഓഫ്:- കവിതയും പ്രത്യേകിച്ച് ആശയവും വളരെ ഇഷ്ടമായി)
July 21, 2008 7:41 PM
പാമരന്‍ said...
എന്തു കഴിച്ചിട്ടും എത്ര കഴിച്ചിട്ടും എന്‍റെയാത്മാവ്‌ ഉണങ്ങിയുണങ്ങിത്തന്നെയിരിക്കുന്നു ഡോക്റ്റര്‍.. ഇതിനുണ്ടോ മരുന്ന്‌?
July 21, 2008 7:48 PM
mmrwrites said...
ആത്മാവേ.. ആഴ്ചയിലൊരിക്കല്‍ വയറിളക്കി ഉപവസിച്ചാല്‍ മതി.. നന്നായിട്ടുണ്ട്..
July 21, 2008 8:02 PM
lekhavijay said...
എന്തു ദഹിച്ചില്ലെങ്കിലുംഞാന്‍ തിന്നും.. ആത്മാവിന്റെ ഓരോരോ വാശികളേ.. :)
July 21, 2008 8:52 PM
ശ്രീലാല്‍ said...
അവനവനെത്തിന്നുന്നതിനെപ്പറ്റിയുള്ള വിഷ്ണുമാഷിന്റെ കവിത ഓര്‍മ്മ വന്നു.
July 22, 2008 8:45 AM
സുനീഷ് said...
ദേഹത്തെ ക്ഷീണിപ്പിക്കുക, ദേഹിയും ക്ഷീണിക്കുമോ എന്നു കാണാമല്ലോ? :-)അഗ്നിയും ഇങ്ങനെ തന്നെ ആണ്‍. ഒരു വ്യത്യാസം മാത്രം, ദഹിക്കാത്തത് അത് ബാക്കി വച്ചിരിക്കും. മരണവും അങ്ങനെ തന്നെ. പുകഞ്ഞു നീറിക്കിടക്കാന്‍ എന്തെങ്കിലും ബാക്കി വയ്ക്കും; കുറെ നാളെത്തേക്കെങ്കിലും.
July 22, 2008 8:48 AM
കിണകിണാപ്പന്‍ said...
നാട്ടു വര്‍ത്തമാനങ്ങളിത്രനെറികേടിലാവില്ല('സദാ ധനന്‍' ആ പറഞ്ഞത്‌ എന്റെ പിന്നാലെ വന്ന കപിയെക്കുറിച്ചാവും. അതു കേട്ടപ്പഴേ ഇഷ്ടന്‍ പെരുത്തു വേഗത്തിലെത്തിയല്ലൊ. എങ്കിലും ഇവിടെയെത്തിയ മറ്റുള്ളവരേകൂടി ഇതു ബാധിക്കുമല്ലൊ. അതേതായാലും ശരിയായില്ല.)ഇത്തരം വാക്കുകള്‍ പ്രയോഗിക്കാന്‍ വലിയ വൈദഗ്‌ദ്ധ്യമൊന്നും വേണ്ട. തിരിച്ചിതു പറയാത്തതിനു കാരണം,അവസാനിച്ച ആര്‍ത്തിയുടെ അവശേഷിപ്പുകള്‍ പുറം തള്ളാനുള്ള ഇടം തേടിയാണ്‌്‌ ഞങ്ങള്‍ കക്കൂസിലെത്തുന്നത്‌.മറിച്ച്‌ അറ്റു പോവാത്ത ആര്‍ത്തിക്ക്‌ ഇര തേടി നിങ്ങള്‍ കക്കൂസിലെത്തുന്നു.നിങ്ങളുടെ മറ്റു ബ്ലോഗുകളില്‍ എത്തിനോക്കാത്തതിനു കാരണം കക്കൂസു തലയില്‍ പേറുന്ന ഒരുവന്റെ ഫിലോസഫിക്ക്‌ ഭയങ്കരം നാറ്റം കാണുമെന്നതിനാലാണ്‌. (ഓര്‍ക്കുക, ജീര്‍ണ്ണതക്കെതിരായ പോരാട്ടം പൂണ്യവാളന്റെ മുറ്റത്തുവെച്ചല്ല നടക്കുക. -ചിലപ്പോഴത്‌ തൊട്ടുരുമ്മി നില്‍ക്കുന്നവനെ തിരുത്തുന്നതിലുമാവാം)(സഖാവെ, തെറിമതവും മല്‍സരവും മസിലുപിടുത്തവും. അങ്ങ്‌ അഴിച്ചു വെച്ചേക്കൂ. നിങ്ങളുടെ ചില നല്ല സമീപനങ്ങള്‍ക്കെങ്കിലും അര്‍ത്ഥവ്യാപ്‌തി വരട്ടെ. ലെനിനിനൊപ്പം പസ്സോളിനിയും അന്ന്‌ മരിച്ചത്‌ സനാതനന്‍ അറിഞ്ഞില്ലെ ? വ്യവസ്ഥക്കെതിരായ പ്രതികരണം ഗുണാത്മക(+വ്‌)മാവട്ടെ. ക്ഷണിച്ചെത്തുന്ന കമന്‍റിന്റെ എണ്ണപ്പെരുപ്പം സത്യത്തെ മൂടാനൊക്കില്ല) നമുക്ക്‌ വീണ്ടും കാണാം.
July 22, 2008 3:25 PM
സനാതനന്‍ said...
ഹോ!കീണക്ണാപ്പന്‍,എന്റെ കക്കൂസില്‍ മാത്രം വന്ന് മണം പിടിച്ച് പോകുന്ന താങ്കള്‍ എവിടെയാണ് എന്റെ നല്ല സമീപനങ്ങള്‍ കണ്ടത്.അതിശയം തന്നെ.ക്ഷണിക്കാതെ എത്തിയ താങ്കള്‍ക്ക് ക്ഷണിച്ചെത്തിയ(അങ്ങനെയെങ്കില്‍ അങ്ങനെ)കമെന്റുകളുടെ എണ്ണപ്പെരുപ്പം കണ്ട് ശ്വാസം മുട്ടുന്നു എങ്കില്‍ എനിക്കെന്ത് ചെയ്യാന്‍ കഴിയും.ഞാന്‍ തലയില്‍ പേറി നടക്കുന്ന എന്റെ കക്കൂസ് പിടിച്ചിറക്കി രുചിച്ചുനോക്കിയതിന് ഞാനെന്ത് പിഴച്ചു.അല്ല;വ്യവസ്ഥക്കെതിരായ പ്രതികരണമോ,അതെന്താ സംഗതി എനിക്കിതൊന്നും മനസിലാകുന്നില്ല!!അധികം ബദ്ധപ്പെട്ട് ഇതൊക്കെ വായിച്ച് മെനക്കെടണമെന്നില്ല...ക്ഷണക്കത്തൊന്നും കിട്ടാത്ത സ്ഥിതിക്ക് ഒട്ടും വേണ്ട.
July 22, 2008 3:42 PM
കിണകിണാപ്പന്‍ said...
ആര്‍ക്കാണ്‌ ശ്വാസംമുട്ടുന്നതെന്ന്‌ ഏതൊരാള്‍ക്കും ഇവിടെ ഊഹിക്കാം.ഈ തറ തെറി ഭാഷണങ്ങള്‍ കൊണ്ട്‌ സനാതനന്‍ എന്തിനാ സ്വയം കണ്ണാടി നോക്കി കൊഞ്ഞനംകുത്തുന്നത്‌ ?വ്യവസ്ഥയെക്കുറിച്ചധികം അറിയാനിടയില്ല. മുടിഞ്ഞ രാജഭക്തിയും, ജാത്യാഭിമാനവും നാടുവാഴിബോധവും ഉള്ള ചുറ്റുപാടില്‍ നിന്നാണല്ലൊ ഈ എഴുന്നള്ളത്ത്‌. (ബ്ലോഗര്‍മാരോടും ഈ സമീപനം തന്നെ) പോരാടിയ നാട്ടില്‍നിന്നും വരുന്ന എന്നെപ്പോലുള്ളവര്‍ക്ക്‌ നിങ്ങളുടെ രോഗം നന്നായറിയാം, ചികില്‍സയും.
July 23, 2008 11:26 AM
സനാതനന്‍ said...
ഈ ഏതൊരാള്‍ക്കും എന്നു പറഞ്ഞതില്‍ താങ്കളെ മാത്രമല്ലേ കണ്ടുള്ളൂ സാര്‍.എന്തിനാ സാര്‍ മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നത്.ഇഷ്ടമില്ലാത്തവര്‍ വരണ്ട വായിക്കണ്ട.ഞാന്‍ തല്‍ക്കാലം നന്നാവാന്‍ ഉദ്ദേശമില്ല.ഉടന്‍ തന്നെ വലിയൊരു തെറിക്കവിത എഴുതാന്‍ പ്ലാനുണ്ട്.നിലപാടില്‍ ഒരല്‍പ്പമെങ്കിലും ശുദ്ധിയുണ്ടെങ്കില്‍ വരാതിരിക്കുക വായിക്കാതിരിക്കുക.ഞാന്‍ കവിത എഴുതിയേ എന്ന് അങ്ങോട്ട് വന്ന് ക്ഷണിച്ചോണ്ട് വന്നുമില്ലല്ലോ...പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍ പിന്നെയും സഹിക്കാമായിരുന്നു.കഷ്ടം!
July 23, 2008 11:37 AM
കിനാവ് said...
സനല്‍, അയാളെ വിട്ടേക്കൂ...
July 23, 2008 12:13 PM
കിണകിണാപ്പന്‍ said...
ഇങ്ങിനെ മനുഷ്യന്‍മാര്‍ സംസാരിക്കുന്നതുപോലെ സംസാരിക്കൂ..പിന്നെ, പറഞ്ഞതിലെ കാര്യനിര്‍ണ്ണയം നിങ്ങള്‍ക്ക്‌ തെറിയുടെ ഏറ്റക്കുറച്ചിലുകളാണല്ലൊ. (ഞാന്‍ പറഞ്ഞതൊക്കെ നിങ്ങള്‍ക്കുള്ള മറുപടി മാത്രമാണ്‌. ക്ഷോഭിക്കാതെ അതൊന്നുകൂടി വായിച്ചു നോക്കു)ക്ഷണിച്ചിട്ടല്ലല്ലൊ നിങ്ങള്‍ മറ്റുള്ളവരുടെ ബ്ലോഗുകളില്‍ കമന്റുന്നത്‌. -എത്ര പേരെ നിങ്ങള്‍ ശല്യം ചെയ്‌തു.- വിയോജിപ്പുകള്‍ രുചിക്കുന്നില്ലെങ്കില്‍ അതിനുള്ള വകുപ്പു നോക്കൂ..... വരാനിരിക്കുന്ന കക്കൂസ്‌കൂര്‍ക്കം വലിക്കും കമന്റും. (കവിതെ എന്നൊന്നും അതിനു പേരു കൊടക്കല്ലേ....)
July 23, 2008 3:43 PM
സനാതനന്‍ said...
കീണക്ണാപ്പാ,താങ്കളെ അഭിസംഭോധന ചെയ്തുകൊണ്ടുള്ള അവസാന കമെന്റായിരിക്കും ഇതെന്ന് തുടക്കത്തിലേ പറഞ്ഞ് കൊണ്ട്.ചിലത് സത്യസന്ധമായിട്ട് പറയട്ടെ.എന്തോ വലിയ വിമര്‍ശകനാണെന്ന ധാരണയോടെ താങ്കള്‍ താങ്കളുടെ ബ്ലോഗിലും മറ്റുള്ളവരുടെ ബ്ലോഗുകളിലും നടത്തുന്ന പല അഭിപ്രായപ്രകടനങ്ങളും കണ്ടിട്ടുണ്ട്.വിമര്‍ശനം പോയിട്ട് കാര്യമായൊരു ആസ്വാദന ശേഷി പോലും താങ്കള്‍ക്കില്ല എന്ന് മനസിലാക്കണം.പിന്നെ എന്തുകൊണ്ട് താങ്കളുടേ വിലകുറഞ്ഞ കമെന്റുകള്‍ക്കൊക്കെ മറുപടി പറയുന്നു എന്ന് ചോദിച്ചാല്‍ ഇത്ര ലാഘവത്തോടെ കവിതകളില്‍ ആധികാരികമെന്ന ഭാവത്തില്‍ ഇടപെടുന്നത് ശരിയല്ല എന്ന് എപ്പോഴെങ്കിലും താങ്കള്‍ക്ക് മനസിലാവും എന്ന് പ്രതീക്ഷിച്ചു.അതുണ്ടാകുന്നില്ല എന്ന് മാത്രമല്ല.വെറുതേ കവിതയുമായി പുലബന്ധം പോലുമില്ലാതെ പുലഭ്യം പറഞ്ഞ് നടക്കുകയും ചെയ്യുന്നു.ആദ്യം സ്വന്തം നിലവാരം മനസിലാക്കുക.ആസ്വാദന ശേഷി അളക്കുക.ബ്ലോഗ് ആര്‍ക്കും എഴുതുകയും ആര്‍ക്കും വായിക്കാവുകയും ചെയ്യുന്ന ഒരു മാധ്യമമാണ് എന്നത് സത്യമാണ്,എന്നാലും മനസിലാകാത്ത ഒരു വിഷയത്തെക്കുറിച്ച് വെറുതേ കയറി അഭിപ്രായം പറഞ്ഞ് അന്തരീക്ഷം മലീമസമാക്കരുത്.ഇങ്ങനെ സൌമ്യമായി പറഞ്ഞത് താങ്കള്‍ക്ക് മാനസികമായി എന്തോ വലിയ രോഗമുണ്ടെന്ന് മനസിലായതുകൊണ്ടാണ്,താങ്കള്‍ക്ക് മനസിലായില്ലെങ്കിലും താങ്കളെ വ്യക്തിപരമായി അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ചികിത്സക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്യട്ടെ എന്ന് കരുതിയാണ്.ഇനിയും ഇതില്‍ കമെന്റിയാലും എനിക്കൊന്നുമില്ല,ഒരു മാനസികരോഗിയുടേ ചുവരെഴുത്തായി അതവിടേ കിടക്കും.എനിക്കെന്ത് ചെയ്യാന്‍ കഴിയും.സഹതാപത്തോടെസനാതനന്‍
July 23, 2008 4:15 PM
കിണകിണാപ്പന്‍ said...
ഹാ ഹാ... സനാതനന്‌ വെപ്രാളം ബാധിച്ചല്ലൊ. വിമര്‍ശനമോ നീ കണ്ടോ നിന്നെ കൂടാതെ ഞാനെവിടേയെങ്കിലും വിമര്‍ശിച്ച്‌ കമന്റിട്ടത്‌. (ആകെ കമന്റിട്ടതു തന്നെ പത്തോ പതിനഞ്ചോ -നീ കണ്ട ബ്ലോഗെന്നു പറയുന്നത്‌ പെട്ടെന്നുള്ള ഒരു പ്രതികരണം മാത്രം.)ഈ അളിഞ്ഞ ഭാഷണങ്ങള്‍ അധിഗഹനമാണെന്ന നിന്റെ തോന്നല്‍ താന്‍പോരിമ കൊണ്ടും നാടുവാഴിത്ത-അപ്രമാദിത്വബോധം കൊണ്ടും ഉണ്ടായതാണ്‌.മലയാളത്തിലെ നാട്ടുകൂട്ടങ്ങളിലേക്കും, കുഞ്ഞു കൈകളിലേക്കും ബുലോഗം വരോട്ടം നടത്താനുള്ള തയ്യാറെടുപ്പിലാണ്‌. അതിനിടയില്‍ നിന്നെപോലുള്ള വെണ്മണി അവതാരങ്ങളെ തൂത്തെറിയേണ്ടതുണ്ട്‌. ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളു. നിന്നേപോലെയുള്ള വളിഞ്ഞ ബ്രാഹ്മണ്യത്തിന്റെ കക്കൂസ്‌ തലയില്‍ പേറി പൊതു ഇടങ്ങളിലേക്കു വരുന്നവരെ പുലഭ്യം പറയുമ്പോള്‍ നീ മനോരോഗിയെന്നു മുദ്ര കുത്തുക സ്വാഭാവികം. (പക്ഷേ, കക്ഷിരാഷ്ട്രീയ കൂട്ടികൊടുപ്പുകള്‍ പോലും നിന്നെ രക്ഷിച്ചെന്നു വരില്ല.)
July 25, 2008 10:02 AM
പാമരന്‍ said...
സനാതനന്‍ജി,ഇവനെ അര്‍ഹിക്കുന്ന അവജ്ഞയോടെ ആദ്യമേ ഡിലീറ്റണമായിരുന്നെന്നാണ്‌ എന്‍റെ അഭിപ്രായം. മറുപടി അര്‍ഹിക്കുന്നേ ഇല്ല.(പേരെടുക്കാനുള്ള ഏറ്റവും നല്ല വഴി നാലാളു കൂടുന്നിടത്ത്‌ തുണിപൊക്കിക്കാണിക്കുകയാണല്ലോ..)
July 25, 2008 4:54 PM
യാരിദ്‌~Yarid said...
കവിതയുടെ പേരിലും അടിയൊ..!
July 25, 2008 7:48 PM
കൌടില്യന്‍ said...
"ചിലത് സത്യസന്ധമായിട്ട് പറയട്ടെ.എന്തോ വലിയ വിമര്‍ശകനാണെന്ന ധാരണയോടെ താങ്കള്‍ താങ്കളുടെ ബ്ലോഗിലും മറ്റുള്ളവരുടെ ബ്ലോഗുകളിലും നടത്തുന്ന പല അഭിപ്രായപ്രകടനങ്ങളും കണ്ടിട്ടുണ്ട്.വിമര്‍ശനം പോയിട്ട് കാര്യമായൊരു ആസ്വാദന ശേഷി പോലും താങ്കള്‍ക്കില്ല എന്ന് മനസിലാക്കണം.പിന്നെ എന്തുകൊണ്ട് താങ്കളുടേ വിലകുറഞ്ഞ കമെന്റുകള്‍ക്കൊക്കെ മറുപടി പറയുന്നു എന്ന് ചോദിച്ചാല്‍ ഇത്ര ലാഘവത്തോടെ കവിതകളില്‍ ആധികാരികമെന്ന ഭാവത്തില്‍ ഇടപെടുന്നത് ശരിയല്ല എന്ന് എപ്പോഴെങ്കിലും താങ്കള്‍ക്ക് മനസിലാവും എന്ന് പ്രതീക്ഷിച്ചു.അതുണ്ടാകുന്നില്ല എന്ന് മാത്രമല്ല.വെറുതേ കവിതയുമായി പുലബന്ധം പോലുമില്ലാതെ പുലഭ്യം പറഞ്ഞ് നടക്കുകയും ചെയ്യുന്നു.ആദ്യം സ്വന്തം നിലവാരം മനസിലാക്കുക.ആസ്വാദന ശേഷി അളക്കുക.വിമര്‍ശനങ്ങളില്‍ ഉത്തരം മുട്ടുമ്പോള്‍"സനാതന്‍‌ജീ,ഇത്തരം വില കുറഞ്ഞ പ്രയോഗങ്ങളിലൂടെതരം താഴ്ത്തുന്ന വിദ്യ നല്ലതല്ല.ആരോഗ്യകരമായ മറുപടിയിലൂടെആരാധ്യനാകൂ....ഓ.ടോ. : താങ്കളുടെയോ കിണകിണാപ്പന്റെയോകംന്റുകളുടെ ആധികാരികതയെക്കുറിച്ചല്‍ലസൂചിപ്പിച്ചത്

കാണികൾ സംവിധാനം ചെയ്യുന്ന നാടകം

ഉള്ളവരെപ്പോലെ ഇല്ലാത്തവരും
ഇല്ലാത്തവരെപ്പോലെ ഉള്ളവരും
തന്മയത്വത്തോടെ അഭിനയിക്കേണ്ടുന്ന
ഒരു നാടകത്തിൽ,
ഉള്ളതോ ഇല്ലാത്തതോ
എന്നറിയാത്ത ഒരു
സംഘർഷത്തിന്റെ
സന്നിവേശ ഘട്ടത്തിൽ
പെട്ടെന്നൊരു
പ്രധാന നടൻ
അഭിനയം മറന്നു.

നാടകത്തിലേക്ക്
സ്വയം മറന്ന്, ഭാവം പകർന്ന്
അരങ്ങുവാണിരുന്ന
കഥാപാത്രങ്ങളെ അയാൾ
നടീനടന്മാരുടെ പേരുവിളിച്ച്
സംബോധന ചെയ്യാൻ തുടങ്ങി

കർട്ടൻ താഴ്ത്തി,
അയാളെ വലിച്ചു പുറത്താക്കി-
കളി തുടരാൻ കഴിയാത്ത
മുഹൂർത്തമായതിനാൽ
നാടകം അങ്ങനെതന്നെ തുടർന്നു.

എഴുതപ്പെട്ട സ്ക്രിപ്റ്റിനെ
ഉല്ലംഘിച്ച്, അത് വിപ്ലവകരമായ
ഒരു സ്വാതന്ത്ര്യത്തെ പുൽകി

നടന്മാരുടെ ദ്വന്ദ്വഭാവം കണ്ട്
കാണികൾ അമ്പരന്നു

എടേ പ്രകാശാ
നിന്റെ റോള്
ചങ്കരൻ കണിയാന്റെ അല്യോടെ എന്നും
എടീ കൊച്ചമ്മിണീ നിന്റെ റോള്
സാവിത്രിക്കൊച്ചമ്മേരെ അല്ല്യോടീ
എന്നുമൊക്കെ അവർ സംവിധാനം തുടങ്ങി

അമിതം

തീറ്റയാണ് എന്റെ ഹോബി
കാണുന്നതും കേള്‍ക്കുന്നതും
ഒക്കെത്തിന്നും!

എന്തു തിന്നാലും ദഹിക്കുമോ
എന്ന് ചോദിച്ചാല്‍
എന്തു ദഹിച്ചില്ലെങ്കിലും
ഞാന്‍ തിന്നും
എന്നാണ് ഉത്തരം..

തിന്നു തിന്ന്
ആത്മാവിന് വണ്ണം കൂടി
ആത്മാവിന്റെ അമിതവണ്ണത്തിന്
വല്ല മരുന്നുമുണ്ടോ
എന്റെ ഈശ്വരന്മാരേ?

കഴുതകളും കുതിരകളും

കഴുതകളും
കുതിരകളും തമ്മിൽ
തർക്കത്തോടുതർക്കം

കഴുതകളോടുള്ള
ആദ‌മ്യമായ ഈർഷ്യകൊണ്ട്
കുതിരകൾ കഴുതകളെ
മുഖത്തുനോക്കി
കഴുതകളേ..കഴുതകളേ
എന്ന് വിളിച്ചു

അഗാധമായ
വംശസ്നേഹം കൊണ്ട്
കഴുതകൾ നെഞ്ചുവിരിച്ച്
ഞങ്ങൾ കഴുതകളാണ്
കഴുതകളാണ്
എന്ന് ഘോഷിച്ചു

എന്നാൽ പിന്നെ എന്താണ്
പ്രശ്നമെന്ന് ചില കോവർകഴുതകൾ
മൂക്കത്ത് വിരൽ‌വച്ച് നിന്നു...

ഒരേ സമയം കഴുതകളുടേയും
കുതിരകളുടേയും ഭാഷ
അവർക്ക് മാത്രമല്ലേ പക്ഷേ
അറിയുമായിരുന്നുള്ളു!

അതിശയലോകം


ഇത് പഴയ ഒരു ഭ്രാന്താണ്..പുതിയ വെളിച്ചത്തിൽ കാണുമ്പോഴും കണ്ണു നിറയ്ക്കുന്ന ഒന്ന്.2001 ൽ ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ ചേർന്ന് ഒരു ഫിലിം സൊസൈറ്റി രൂപീകരിച്ചു.നഗരത്തിലല്ലായിരുന്നു ആരും.നഗരത്തിലെ ഒരു ചലച്ചിത്രോത്സവത്തിൽ ഒരു ദിവസത്തെ മുഴുവൻ സിനിമകളും കണ്ടാൽ നാട്ടിലേക്കുള്ള അവസാന ബസ് കിട്ടില്ല എന്ന അവസ്ഥയുള്ളവരായിരുന്നു എല്ലാം.ആരുടേയും കയ്യിൽ പണമില്ല,പറയത്തക്ക വരുമാന മാർഗമില്ല.ഒരു സിനിമ,ടെലിഫിലിം എങ്കിലും ചെയ്യണം എന്ന ആഗ്രഹം മാത്രം.എഴുതി തയാറാക്കിയ തിരക്കഥയും സ്റ്റോറി ബോർഡുമായി ഞങ്ങൾ ഇറങ്ങി “കാഴ്ച ചലച്ചിത്രവേദി“എന്നൊരു ഫിലിം സൊസൈറ്റി രൂപീകരിച്ചു.നാട്ടുകാരോട് സഹായം അഭ്യർത്ഥിച്ചു.നൂറു രൂപാ വീതം പിരിച്ചു.അങ്ങനെ “അതിശയലോകം” എന്ന വീഡിയോ ചലച്ചിത്രം സാക്ഷാത്കൃതമായി.തിരുവനന്തപുരത്തു വച്ചു നടന്ന IV Fest 2003 (അന്താരാഷ്ട്ര വീഡിയോ ചലച്ചിത്രമേള)യിലെ മത്സരവിഭാഗത്തിൽ പങ്കെടുത്തു.(ഇപ്പോൾ കേരള സർക്കാർ പറയുന്നത് തമാശയായി തോന്നും 2008 ലാണ് കേരളത്തിലെ ആദ്യത്തെ വീഡിയോ ചലച്ചിത്രോത്സവം എന്നാണ് പുതിയ കണ്ടെത്തലുകൾ)കൽക്കട്ടയിലെ ചില ചലച്ചിത്രോത്സവങ്ങളിൽ പങ്കെടുത്തു.ഹോളണ്ടിലെ ഒരു ടൂറിങ്ങ് ഫെസ്റ്റിവലിൽ പങ്കെടുത്തതായി അറിയിപ്പുകിട്ടി (മറ്റൊന്നും കിട്ടിയില്ല)മറ്റൊന്നും സംഭവിച്ചുമില്ല.ഞങ്ങൾ പലരായി പിരിഞ്ഞു,പലവഴിക്ക് തിരിഞ്ഞു.മറ്റൊന്ന് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻ കഴിഞ്ഞില്ല.പണം ..പണം..

നിർമ്മാണം : കാഴ്ചചലച്ചിത്രവേദി
തിരക്കഥ ,സംവിധാനം: സനൽ
കാമറ :സണ്ണി ജോസഫ്
എഡിറ്റിങ്ങ് :ബീനാ പോൾ
അഭിനേതാക്കൾ :സുജിത്,ചന്ദ്രബാബു...അരുവിപ്പുറം,മാരായമുട്ടം,
പെരുങ്കടവിള,കീഴാറൂർ എന്നിവിടങ്ങളിലെ നാട്ടുകാർ

ഈ ഭ്രാന്തിലേക്ക് ഇതുവഴി പോയിനോക്കൂ

ഇതുവഴിയും

അതിശയ ലോകം

ഇവിടെ അനുവദിക്കപ്പെട്ട
ഒരു ജന്മമാണ് ഞാനെന്ന് തോന്നുന്നില്ല
തടഞ്ഞുവയ്ക്കപ്പെട്ട ഏതോ
മരണമാണെന്ന് കരുതാനേ കഴിയുന്നുള്ളു.......
മുന്നറിയിപ്പ്:
ഞെട്ടൽ ഉളവാക്കുന്ന ചില രംഗങ്ങളുണ്ട് ഇതിൽ..നിത്യജീവിതത്തിൽ ഒരുപക്ഷേ ഇതൊക്കെ നമുക്ക് താങ്ങാനായേക്കുമെങ്കിലും ഒരു സിനിമയിലാവുമ്പോൾ അതിനു കഴിയണമെന്നില്ല
നിർമ്മാണം : കാഴ്ച ചലച്ചിത്ര വേദി
തിരക്കഥ സംഭാഷണം : സനൽ
ഛായാഗ്രഹണം : സണ്ണി ജോസഫ്

ചിത്ര സംയോജനം : ബീനാ പോൾ

കലാ സംവിധാനം : ഡിസ്നി വേണു,പട്ടാമ്പി

സഹ സംവിധാനം :അനിൽ,ശ്രീജി

അഭിനേതാക്കൾ : സുജിത്, ചന്ദ്ര ബാബു, ഉണ്ണിക്കൃഷ്ണൻ ,പ്രജില,ഗോപാലകൃഷ്ണൻപെരുംകടവിള,കീഴാറൂർ,അരുവിപ്പുറം,മാരായമുട്ടം പ്രദേശത്തെ നാട്ടുകാർ

ഗ്രാഫിക്സ് :മജു സൈമൺ

സ്റ്റുഡിയോ : ആഡുനിക് ഡിജിറ്റൽ

യൂണിറ്റ് :കലാഭവൻ ഡിജിറ്റൽ

ഓർമ്മിക്കേണ്ട പേരുകൾ നിരവധിയാണ് കണ്ണൻ,രതീഷ്,അജിത്,സതീഷ്,അജയൻ,പോൾ പി ചാക്കോ,ഹരികിഷോർ...ഹാ..അത് നിലയ്ക്കുകില്ല..എഴുപതുകളിൽ മാത്രമല്ല രണ്ടായിരത്തിലും യുവത്വത്തിന്റെ ചോരക്ക് ചൂടും ചുവപ്പുമുണ്ടായിരുന്നു കാലമേ.... അല്ല വയസന്മാരുടെ കാലമേ..നീ കണ്ടില്ല എന്ന് മാത്രം....
ഇത് പഴയ ഒരു ഭ്രാന്തിന്റെ കഥയാണ്..പുതിയ വെളിച്ചത്തിൽ കാണുമ്പോഴും കണ്ണു നിറയ്ക്കുന്ന ഒന്ന്.2001 ൽ ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ ചേർന്ന് ഒരു ഫിലിം സൊസൈറ്റി രൂപീകരിച്ചു.
ഞങ്ങൾക്ക് എല്ലാപേർക്കും പത്തൊൻപതിനും ഇരുപത്തി നാലിനും ഇടയ്ക്ക് പ്രായം . ഗ്രാമവാസികൾ ആയിരുന്നു എല്ലാവരും. നഗരത്തിലല്ലായിരുന്നു ആരും, അതുകൊണ്ടുതന്നെ ബുദ്ധിജീവികളായോ ബുദ്ധിയുള്ളവരായോ പോലും ആരും പരിഗണിച്ചിരുന്നില്ല .ഒരു ചലച്ചിത്രോത്സവത്തിൽ ഒരു ദിവസത്തെ മുഴുവൻ സിനിമകളും കണ്ടാൽ നാട്ടിലേക്കുള്ള അവസാന ബസ് കിട്ടില്ല എന്ന അവസ്ഥയായിരുന്നു എല്ലാവർക്കും.അതുകൊണ്ട് ചലച്ചിത്രകുലപതിമാരുടെ പേരുകൾ ഞങ്ങൾക്ക് കാണാപ്പാഠമായിരുന്നില്ല.സിനിമ തുടങ്ങിയ ശേഷം എത്താനും ടൈറ്റിൽ വരുന്നതിനുമുൻപേ മടങ്ങിപ്പോകാനും വിധിക്കപ്പെട്ടവർക്ക് അതല്ലേ പറ്റൂ...
ആരുടേയും കയ്യിൽ പണമില്ല,പറയത്തക്ക വരുമാന മാർഗമില്ല.ഒരു സിനിമ,ടെലിഫിലിം എങ്കിലും ചെയ്യണം എന്ന ആഗ്രഹം മാത്രം.എഴുതി തയാറാക്കിയ തിരക്കഥയും സ്റ്റോറി ബോർഡുമായി ഞങ്ങൾ ഇറങ്ങി “കാഴ്ച ചലച്ചിത്രവേദി“എന്നൊരു ഫിലിം സൊസൈറ്റി രൂപീകരിച്ചു.നാട്ടുകാരോട് സഹായം അഭ്യർത്ഥിച്ചു.നൂറു രൂപാ വീതം പിരിച്ചു.
അങ്ങനെ “അതിശയലോകം” എന്ന വീഡിയോ ചലച്ചിത്രം സാക്ഷാത്കൃതമായി.
തിരുവനന്തപുരത്തു വച്ചു നടന്ന IV Fest 2003 (അന്താരാഷ്ട്ര വീഡിയോ ചലച്ചിത്രമേള)യിലെ മത്സരവിഭാഗത്തിൽ പങ്കെടുത്തു.കൽക്കട്ടയിലെ ചില ചലച്ചിത്രോത്സവങ്ങളിൽ പങ്കെടുത്തു.മറ്റൊന്നും സംഭവിച്ചില്ല.ഞങ്ങൾ പലരായി വളർന്നു.മറ്റൊന്ന് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻ കഴിഞ്ഞില്ല.പണം ..പണം..
ഇനി അത്....ആ മഹാത്ഭുതം ഇതാ ഇവിടെയുണ്ട്.ഒന്ന് കണ്ട് നോക്കൂ....

അഭിപ്രായം പറയണം...കാരണം ഞങ്ങൾ ജീവിച്ചത് എഴുപതുകളിലല്ല.... ഇതാ ഇന്നലെ..ഇന്നലെക്കുരുത്ത തകരകൾക്ക് നിങ്ങളെന്താണ് പറയുന്നതെന്ന് കേൾക്കാൻ കൊതിയുണ്ട്.....

ജീവിതം ഒരു കൊതിപ്പിക്കലാണ് സുഹൃത്തേ.....

നാവുകള്‍

"അതെയതെ...അതെയതെ"
ഞങ്ങള്‍ പരസ്പരം ശരിവച്ചു
ഊഴം വച്ചെന്നപോലെ
ഓരോരുത്തരും പറയുകയും
ഉറച്ച സത്യമെന്നവണ്ണം
എല്ലാവരും തലകുലുക്കുകയും
ചെയ്തുകൊണ്ടേയിരുന്നു
അതെയതെ..അതെയതെ...

അതെയതെ..അതെയതെ
എന്നവാക്കുകള്‍ കൂടിച്ചേര്‍ന്ന്
ഒരു വലിയമരത്തിന്റെ
ചില്ലകള്‍ പോലെ പടര്‍ന്നു

ഇലകള്‍ കാറ്റിലെന്നപോലെ
നാവുകള്‍ താളത്തില്‍
ആടിക്കൊണ്ടേയിരുന്നു
അതെയതെ..അതെയതെ..

പറഞ്ഞും കേട്ടും മടുത്തപ്പോള്‍,
ഉറക്കം വന്നുവിളിച്ചപ്പോള്‍
എല്ലാവരും കിടക്കമുറികളിലേക്ക്
പിരിഞ്ഞുപോയി

അപ്പോഴാണതു കാണുന്നത്

അല്ലയല്ല..അല്ലയല്ല
എന്ന് ആഴത്തില്‍
എഴുതിയിരുന്ന ചിലനാവുകള്‍
തളിരിലകളെന്നപോലെ
മണ്ണില്‍ ചവിട്ടേറ്റ് കിടക്കുന്നത്....

താരാട്ട്

ഞാനാരോ ഞാനാരോ
ഞാനാരോ ഞാനാരോ
ഞാനാരീരാരാരോ
ഞാനാരീരാരാരോ
ഞാനാരോ ഞാനാരോ
ഞാനാരീരാരീരോ
ഞാനാരീരാരീരോ
താനാരോ താനാരോ
താനാരീരാരീരോ
താനാരീരാരീരോ..
താനാരീരാരീരോ..

നിറവിലുള്ളപ്പോഴും
ഞാന്‍ വെറും റ
കുറവിലുള്ളപ്പോഴും
ഞാന്‍ വെറും റ

മുറിവുകള്‍

മുറിച്ചു മുറിച്ചു നോക്കിയാല്‍
ഒന്നുമില്ല ഒന്നിലും.

അഞ്ചു വിരലുകളും
ഇത്തിരിപ്പോന്നൊരു
പപ്പടപ്പരപ്പുമാണോ
ഒരു കൈ !

രണ്ടു ചെവി,
രണ്ടു കണ്ണ്,
ഒറ്റ മൂക്ക്,
ഒറ്റ വായ
ഇത്രയേ ഉള്ളോ
ഒരു മുഖം !

നാലു ചുവര്,
ഒരു വാതില്‍,
ഒരു ജനാല,
ഒരു മേല്‍ക്കൂര
ഇത്രയുമാണോ
ഒരു മുറി !

ഒരു ആശുപത്രി,
ഒരു സ്കൂള്‍,
ഒരു ജയില്‍,
ഒരു ചിത
ഇത്രമാത്രമോ
ഒരു ജീവിതം !

മുറിച്ചു മുറിച്ചു നോക്കിയാല്‍
മുറിവുകള്‍ മാത്രം മിച്ചം.

കുഴി കുഴി

ചത്തവരെ
കുഴിച്ചിട്ടു കുഴിച്ചിട്ടു
വിളഞ്ഞ മണ്ണായതു കൊണ്ടാണ്
ഭൂമിയില്‍ എന്തിനെക്കുറിച്ചറിയാനും
നമ്മള്‍ കുഴിച്ചുനോക്കുന്നത്.

ചരിത്രം കുഴിയിലാണ്
സാഹിത്യം കുഴിയിലാണ്
രാഷ്ട്രീയം കുഴിയിലാണ്
കുഴിച്ചു കുഴിച്ച് ഏറെ താഴെ
പോയതു കൊണ്ടാണ് ഇപ്പോള്‍
മുകളില്‍ നടക്കുന്നതൊന്നും
കാണാന്‍ കഴിയാത്തത്.

എന്റെ വീട്

ഒരു വീടായാല്‍
ഒരോരുത്തര്‍ക്കും
ഓരോ കിടപ്പുമുറി വേണം
അവനവന്റെ
സ്വപ്നങ്ങള്‍ കാ‍ണാന്‍
ഓരോ‍ അടുക്കള വേണം
അവനവനെ
പാചകം ചെയ്യാന്‍

ഓരോ ജനാല വേണം
അവനവന്റെ
കാഴ്ച്കകള്‍ കാണാന്‍
ഓരോരോ വാതിലു വേണം
അവനവനെ
കയറ്റിയും ഇറക്കിയും
കതകടക്കാന്‍

എല്ലാം ഓരോന്നു
വേണമെങ്കിലും
എല്ലാരും ഒറ്റ ശ്വാസത്തില്‍
എന്റെ വീട് എന്റെ വീട്
എന്നു പറയുകയും വേണം
ഇന്ത്യ എന്റെ രാജ്യം എന്റെ രാജ്യം
എന്ന് പറയുന്നതുപോലെ

ചെമ്പരത്തി




ജനിച്ചനാള്‍ മുതല്‍
തൊടിയിലെ ചെമ്പരത്തി
അവിടെത്തന്നെ നില്‍ക്കുന്നു
പൂക്കുന്നു പൊഴിയുന്നു,
കായ്ച്ചിട്ടില്ലിതേവരെ.

ആഴത്തിലുള്ളവേരില്ല
ആകാശത്തിലില്ല ചില്ലകള്‍
ആരും കൊതിക്കും മണമില്ല
അഞ്ചിതളില്‍ ഒരു പുഞ്ചിരി.

ഊരുചുറ്റി പടര്‍ന്നില്ല
ഉള്‍ക്കാമ്പില്‍ കരുത്തില്ല
മഴയില്‍ ചായ്ഞ്ഞതും
വെയിലില്‍ തളര്‍ന്നതുമല്ലാതെ
തീക്ഷ്ണമായൊരനുഭവത്തിന്റെ
കനവുമില്ലാത്ത കുറ്റിച്ചെടി.

ഇലയിലാരും തുഴഞ്ഞിട്ടില്ല
പ്രളയത്തിന്റെ വിസ്താരം
ചുവട്ടിലില്ല പ്രബുദ്ധമാകും
വിശ്വപ്രണയത്തിന്റെ തണല്‍,
പുലരിതോറും പൂക്കാലം
പോറ്റി നില്‍ക്കുന്നുവെന്നല്ലാതെ
പറയുവാനില്ല പെരുമകള്‍.

കായ്ക്കുകില്ല എന്നുകാലം
ആവര്‍ത്തിച്ചു തോല്‍പ്പിച്ചിട്ടും;
പേരിനെങ്കിലും ഒരു ഫലം
കാട്ടുവാനില്ല നിനക്കെങ്കിലും
ദിനം തോറുമിപ്പൊഴും
പൂക്കുന്നതെന്തേ ചെമ്പരത്തീ
ഏതു ദര്‍ശനത്തിന്റെ
അമ്ലമാനം വിളിച്ചോതും
ലിറ്റ്മസ്‌പേപ്പറാകുന്നു നീ....


*ജൂണ്‍ 2008 തര്‍ജ്ജനിയില്‍ വന്നത്

ദൈവശാസ്ത്രം

ഞാനൊരു തികഞ്ഞ
ദൈവഭക്തനാണ്
ഭക്തികൊണ്ട്,
എന്നെക്കുറിച്ചുള്ള
എല്ലാ ആധികളില്‍ നിന്നും
എനിക്ക് മുക്തികിട്ടി
എന്നെക്കുറിച്ചിപ്പോള്‍
എനിക്ക് ആധികളേയില്ല
എല്ലാ ആധികളും
ദൈവത്തെക്കുറിച്ചോര്‍ത്താണ് !

സമാധാനമാണ്
എന്റെ മതം
സമാധാനമാണത്രെ
അവന്റെ മതവും
ഒരേ സ്ഥലത്ത്
ഒരേ സമയം
രണ്ട് സമാധാനങ്ങളെന്തിന്?
അതാണിപ്പോള്‍ ആകെ
ഒരസമാധാനം !

ശാന്തി ശാന്തി എന്നാണ്
അവരുടെ മന്ത്രം
ശാന്തി ശാന്തി എന്നുതന്നെ
ഞങ്ങളുടെ മന്ത്രവും
അവരുടെ ഭാഷയില്‍
അവരും
ഞങ്ങളുടെ ഭാഷയില്‍
ഞങ്ങളും
ശാന്തി ശാന്തി എന്ന്
പറയുമ്പോഴാണ്
എല്ലാം അശാന്തമാകുന്നത്!

വറ്റിപ്പോയി....

വേനല്‍ക്കാലത്തെ
കിണറു പോലെ
ചിലപ്പോള്‍ ഞാന്‍
വറ്റിപ്പോകും.
അപ്പോഴാണ് ഞാന്‍
എന്റെ ആഴമറിയുന്നത്
എന്തൊരു ശൂന്യതയാണിത് !
എത്ര കുന്നിടിച്ചു നിറച്ചാലും
നികരാത്ത കുഴി...