Thirty Years



Thirty years.
Is that the name
of a river?
Of whose origin I cant find,
no matter how far I raft.
Of the one that
does not fall into the ocean,
no matter how far it swam.
Of the one that
makes its presence,
though it doesnt exist.

Scientist

Woman,
I first thought you were my mother.
But when I knew
what I felt for mother
was not what mother felt for father.
then I thought
you were my nanny
who tricked me from my fathers bedroom
in the pretext of stories

The Duramen

The duramen,
It's been inside for sometime;
A surge from my inside.
A force, a strength
which can bend even nails

And I can't feel anymore
those moist rays from the wet eyes
when they touch me, like before.

Feathery seed

Mother should have known my future
While delivering me,

That in this earth,
Where the roots of trees weave mighty nets,
an ounce of land, it's hard for me.
And maybe that's why, she gave
to this miniscule body,
an abundance of wings.

മാപ്പുസാക്ഷി

കവിതയിൽ ഒളിച്ചിരുന്നു കവി..
അവന്റെ ദംശമേറ്റ്
വായനക്കാരൻ മരിച്ചു.
കൊലക്കുറ്റത്തിന്
കവിതയെയും കവിയേയും
അറസ്റ്റു ചെയ്തപ്പോഴോ
കവിതയ്ക്കെതിരെ
മൊഴികൊടുത്ത്
മാപ്പുസാക്ഷിയായി കവി !

പണിക്കുറ

ഒരു ശിൽ‌പ്പമുണ്ടാക്കുകയാണ്....
ശിൽ‌പ്പിയുടെ ശിൽ‌പ്പം !
ഉളിമുന ലക്ഷ്യത്തിൽ വെച്ച്
ചുറ്റിക കൊണ്ട് തലോടുന്ന പോസ്..

'ശിൽ‌പ്പിയുടെ ശിൽ‌പ്പി'
എന്ന വിളിപ്പേരാണെന്റെ സ്വപ്നം.
കുറ്റവും കുറവുമൊക്കെ
പൊറുക്കുമാറാകണം
ശിൽ‌പ്പം പൂർത്തിയാകും വരെ
ക്ഷമിക്കുമാറാകണം
എന്റെ കുറതീർക്കേണ്ടത്
ശിൽ‌പ്പമായ ശിൽ‌പ്പിയാകുന്നു
ഏറെ നാളായി ഞങ്ങളിങ്ങനെ
അന്യോന്യം പണിയുകയാണ്

ഇടപെടുന്നവർക്ക്

ഇടപെടുന്നവളേ
എനിക്ക് എന്നെക്കുറിച്ച് നൽകാൻ
ഉറപ്പൊന്നുമില്ല
ബില്ലും ഗാരന്റി കാർഡുമില്ലാതെ
തെരുവുകച്ചവടക്കാരനിൽ നിന്നും വാങ്ങിയ
ചൈനീസ് യന്ത്രമാണെന്ന് എന്നെ കണ്ടാൽ മതി
നിന്റെ ഹൃദയം എന്നിലോടിക്കുമ്പോൾ
ഒരുപക്ഷേ നിന്റെ സ്ക്രീനിൽ തെളിയുക
എന്റെ വിചിത്ര ഭാവനകളാവും

നീയത് കണ്ട് തളർന്ന് പോകരുത്
എന്നെ വലിച്ചെറിയരുത്
ഞാനങ്ങനെയാണ്
ഒന്നിനും ഒരുറപ്പുമില്ലാത്തവൻ
വിരലുകളുള്ളതിനാൽ സ്പർശം കൈവിട്ട് പോകുന്നവൻ
ചുണ്ടുകളാൽ ചിലപ്പോഴെങ്കിലും ഭരിക്കപ്പെടുന്നവൻ
ലിംഗം മിക്കപ്പോഴും തെറ്റായ വഴിയിലേക്ക്
ചൂണ്ടിത്തരുന്നവൻ
സ്നേഹം നിറഞ്ഞാൽ പിന്നെ
സ്വാതന്ത്ര്യത്തിന്റെ അതിർത്തികളെ
കാണാൻ കഴിയാത്തവൻ

ഇടപെടുന്നവളേ
എന്നെക്കുറിച്ച് എനിക്ക് നൽകാനുള്ളത്
ഒരു മുന്നറിയിപ്പ് മാത്രമാണ്
ലിംഗമുണ്ട് സൂക്ഷിക്കുക
സ്നേഹം അതിന്റെ കാവലിലാണ്

ചുവരുകൾ

ഉപേക്ഷിക്കപ്പെട്ടവരുടെ
ചുവരുകൾക്ക് പോലും
ജീവനുണ്ടായ് വരും
അതുകൊണ്ടാണവർ
ചുവരിൽ തലചേർത്ത്
വിതുമ്പുന്നത്

ഒന്നണച്ചുപിടിച്ചെങ്കിൽ
പുറത്തുതട്ടി മുകർന്നെങ്കിൽ
എന്നവർ ചുവരിനെക്കുറിച്ചുപോലും
കൊതിക്കുന്നുണ്ടാകും
കൈകളും കാലുകളും ഉണ്ടായിരുന്നെങ്കിൽ
ചുവരുതന്നെ അവർക്ക് ധാരാളം

കൈകളും കാലുകളും കൊണ്ട്
പുണരാറില്ലെങ്കിൽ മനുഷ്യൻ
വെറും ചുവരുപോലെ എന്നവർ
തിരിച്ചറിയും

കൈകളും കാലുകളുമില്ലാത്തതിന്റെ കുറവ്‌
ഞാനേറ്റവും കാണുന്നത്
എന്റെ പാവം തലയണയിലാണ്
മരിച്ചപെണ്ണിനെപ്പോലെ
ഞാൻ പുണർന്നാലും ഉണരാതെ
ഞാൻ കരഞ്ഞാലും കുതിരാതെ....

ഇരുട്ടേ നീ വിഴുങ്ങരുത്

എത്ര ഇരുണ്ടതാണീ പകല്‍ ലോകമേ
സൂര്യനില്ല, കിനാവിന്റെ സൌപര്‍ണജാലമില്ല
ജീവനുള്ള ശവങ്ങള്‍തന്‍ കണ്ണുകള്‍
ഭീതിയോടെ തുറന്നിരിക്കുന്ന ഭൂമിയില്‍



*ഉന്മേഷിന്റെ ഈ ചിത്രം എന്നെക്കൊണ്ട് വെറുതേ...

അത് നാൾക്ക് നാൾ വളർന്നുകൊണ്ടേയിരിക്കുന്നു

ഒരു പല്ലിയുടെ ചുംബനം
ഒരു പൂമ്പാറ്റയെ ആക്കിത്തീർക്കുന്നതാണ്
പ്രണയം...
ഉടലില്ലാത്ത രണ്ട് ചിറകുകൾ
പങ്കയുടെ കാറ്റിൽ പറന്ന് പറന്ന് പറന്ന്
ആഹാ...

അടുപ്പില്ലാതെ വേകിക്കാവുന്ന
ഒരു കഷണം ഇറച്ചി
അതുകണ്ടപ്പോൾ പറഞ്ഞു
ലബ് ഡബ്
ഐ ലവ് യൂ
എന്ന് പരിഭാഷ

ലബ് ഡബ്..ലബ് ഡബ്
എന്ന ഭാഷ
നാൾക്ക് നാൾ വളർന്നുകൊണ്ടേയിരിക്കുന്നു
ചുവരിലെ പല്ലിയെപ്പോലെ

അതിഥി

ചൊവ്വയിൽ നിന്നോ,ശനിയിൽ നിന്നോ
എന്നുറപ്പില്ല,ഒരന്യഗ്രഹ ജീവി
ഇന്നലെ രാത്രി പന്ത്രണ്ടിനും
പുലർച്ചെ അഞ്ചിനുമിടക്കെപ്പൊഴോ
വീട്ടിൽ വന്നു കയറി.

അലഞ്ഞ് തളർന്ന മട്ടിൽ
വാതിലിൽ ദുർബലമായി മുട്ടി
“വിശക്കുന്നു മനുഷ്യാ
വല്ലതും തരണേ” എന്ന് യാചിച്ചു.

വർഷങ്ങളുടെ വിയർപ്പ് നാറ്റം
സഹിക്കവയ്യാതെ
കുളിച്ച് ശുദ്ധമായിട്ട് വരൂ
എന്ന് ഞാനവന്/അവൾക്ക്/അതിന്
കുളിമുറിയുടെ വാതിൽ ചൂണ്ടിക്കൊടുത്തു.

പാചകം ചെയ്യാനാകുന്ന
എല്ലാസ്വപ്നങ്ങളും പെറുക്കിയിട്ട്
ചീഞ്ഞഭാഗങ്ങൾ മുറിച്ച് കളഞ്ഞ്,
ഞാൻ നല്ലൊരുറക്കം
കുറുക്കിയെടുത്തു.

വിളിച്ചിട്ടും വിളിച്ചിട്ടും വരാത്തതുകൊണ്ട്
കുളിച്ചിട്ടും കുളിച്ചിട്ടും തീർന്നില്ലേ
എന്ന് ശകാരിച്ച്
വാതിൽ തള്ളിത്തുറന്നപ്പോൾ
ഒലിച്ചുകൊണ്ടിരുന്ന നിലത്തൊക്കെ
അലിയാൻ ബാക്കിയായ
പരലുകൾ മാത്രം കണ്ടു.

വിയർപ്പിന്റെ മണമായിരുന്നു അതിന്
വിരൽ മുറിയുമ്പോൾ
നുണഞ്ഞാലുണ്ടാകുന്ന രുചിയും,
അവൻ,അല്ല അവൾ,അല്ല അത്
അലിഞ്ഞ് പോയിരുന്നു
വായനക്കാരേ.