പാപമേവിധി പാപമേഗതി

ഞാനാണ് ഞാനാണ് ഞാനാണ്..
കോഴികൂവുന്നതിനു മുൻപുതന്നെ
മൂന്നുപ്രാവശ്യം പറഞ്ഞെങ്കിലും
എന്റെ പേരെനിക്ക് ഓർമ്മവന്നില്ല.
അവസാനത്തെ പ്രതീക്ഷയായി
നീ മുറുകെ പിടിച്ച വിരലുകൾ
ഞാൻ മുറിച്ചുകളഞ്ഞെങ്കിലും
എന്നെ തീപിടിക്കാതിരുന്നില്ല.

ഉത്തമപുരുഷൻ

മകനേ നീ
അച്ഛനെപ്പോലെ
ഉത്തമപുരുഷനായ് വരണം

നാവിലെപ്പോഴും
നല്ലവാക്കിന്റെ
നേർമയുണ്ടാവണം.

പാറ



മഴപെയ്യുമ്പോൾ മാത്രം പുറത്ത് വരുന്ന
ഒരു പാറക്കഷണമുണ്ട്,
വീട്ടിന് മുന്നിലുള്ള നാട്ടുവഴിയിൽ..

മഴപ്പിറ്റേന്ന് വെയിലിലേക്ക് മുളച്ച് പൊന്തുന്ന
തകരകൾക്കൊപ്പം അതും കൌതുകപൂർവം
തലയുയർത്തി ആകാശം നോക്കിയിരിപ്പുണ്ടാവും.