ഔട്ട് ഓഫ് റെയ്ഞ്ച്

ഉച്ചവെയിൽ കത്തുന്ന പച്ചിലക്കാട്ടിലൂടെ
ഒച്ചയില്ലാതെ നടക്കുന്നുണ്ടൊരു കാറ്റ്.
ചിറകു ചിമ്മിത്തുറന്ന് പൂമ്പാറ്റകൾ
ഒറ്റവാക്കും തിരിയാത്ത
കവിതയെഴുതുന്നുണ്ട് കാറ്റിൽ.

ഇന്നലത്തെ ചാറ്റലിൽ മുളച്ചപോലെ
ആകാശം മുട്ടി വളർന്നു നിൽക്കുന്നു
പച്ചിലക്കാട്ടിൽ ഒരസ്ഥിപഞ്ജരം,
ടെലഫോൺ ടവർ.
ശലഭങ്ങൾ കാറ്റിലെഴുതിയ കവിതകൾ
വായിച്ചെടുക്കാൻ ശ്രമിക്കയാണയാൾ
ഔട്ട് ഓഫ് റെയ്ഞ്ചിലാണെങ്കിലും.....
കേൾക്കുന്നില്ലേ തത്സമയ സം‌പ്രേഷണം,
വിമർശനാത്മക നിരൂപണം?
അമ്പമ്പോ ഭീകരം....