ചുരമിറങ്ങുന്ന ചാക്കുകെട്ടുകൾ

ചുരമിറങ്ങുന്ന ബസ്,
പാതിയുറക്കത്തിൽ
സ്വപ്നം കാണുകയായിരുന്നു.
ബസിനുള്ളിൽ, ഹൃദയമിടിപ്പുകളുടെ
ചാക്കു കെട്ടുകൾ അടുക്കിവെച്ചിരിക്കുന്നു.
ഹെയർ പിന്നുകളിലെ
കുത്തുവളവുകളിൽ, അവ പരസ്പരം
ഞെങ്ങിഞെരുങ്ങി ചേർന്നിരുന്നു.

ഏതുശബ്ദമാണ് ഏതുശബ്ദം


ഇര തന്നെ വേട്ടക്കാരനെ കൊണ്ടു നടന്നു
അവന് അമ്പുകൊരുത്തു,
മുനയിൽ മൂർച്ചകൊടുത്തു,
ചിരിയിൽ സമം ചാലിച്ച ചതി
മണത്തുപോലും നോക്കാതെ വിഴുങ്ങി,
പാതിജീവൻ സ്വയം ഒറ്റുകൊടുത്തു.

വിത്തും പുറന്തോടും


ഒരാൾ മറ്റേയാളെ തൊട്ടു
അയാൾ പൊട്ടിപ്പിളർന്ന്
വിത്തുകളുടെ പക്ഷികൾ
ചിറകടിച്ചുയർന്നു.