അവൻ വരുന്നു

അവൻ വരുന്നു..അവൻ വരുന്നു...
നെറ്റിക്കുചൂണ്ടിയ കൈത്തോക്കുപോലെ
അവർ ഓർക്കുന്നുണ്ട്‌.
മഴനനഞ്ഞ കരിയിലകൾക്കടിയിൽ
പൂപ്പലോടിയപോലെ വെളുത്ത പുഞ്ചിരി
കരുതിവച്ചിട്ടുണ്ട്‌.
എന്നാ മടക്കയാത്ര എന്ന സ്നേഹം
അണകെട്ടിയപോലെ മുറുക്കിനിർത്തിയിട്ടുണ്ട്‌.
മരങ്ങളിൽ കെട്ടിത്തൂങ്ങിയ മറുപിള്ളകൾ
അവർക്കൊപ്പം പിറന്നവയെക്കുറിച്ചെന്നപോലെ
ആശ്ചര്യത്തോടെ പിറുപിറുക്കുന്നുണ്ട്‌.
അവൻ വരുന്നു..അവൻ വരുന്നു..
അവർ മറന്നുപോയിരിക്കുമോ, അവൻ ചവുട്ടിയ
തീട്ടംകണ്ട്‌ ആർത്തുചിരിച്ചകാലം!