Showing posts with label പ്രണയം. Show all posts
Showing posts with label പ്രണയം. Show all posts

മഴമുറിച്ചുകടക്കുന്നവരെക്കുറിച്ച്

നൂറ് സിസിയുടെ ഒരു പഴഞ്ചൻ ബൈക്കിൽ
ആയിരം സിസിയുടെ ഒരു പടുകൂറ്റൻ വേനൽമഴ-
മുറിച്ചുകടക്കുകയായിരുന്നു അവർ.
അപായരഹിതമെന്ന് ഉറപ്പിച്ച
സുഭിക്ഷമായ ഇടത്താവളം ഉപേക്ഷിച്ച്
ഉണ്ടോ എന്നുതന്നെ ഉറപ്പില്ലാത്ത
ഏതോ വൻ‌കര തേടി

ശവം



കുഴിച്ചുകുഴിച്ചു പുറത്തെടുക്കുക
ഒരു ശവത്തിൽ നിന്നും
മറ്റേ ശവത്തെ..
മൂക്കും മുലയും മുറിഞ്ഞ
ഹാരപ്പൻ ശില്പങ്ങൾ പോലെ
അണിനിരത്തുക
ഓരോന്നിലും അടക്കം ചെയ്ത
മറ്റോരോന്നുകളെ..

കണ്ടെടുക്കുക,
ഒരു ശവത്തിന്റെ സ്വപ്നക്കൊടുമ്പിരി
മറ്റേ ശവത്തിന്റേതിൽ നിന്ന്,
ഒരുശവത്തിന്റെ വിശപ്പുകല്ല്
മറ്റേ ശവത്തിന്റേതിൽ നിന്ന്,
ഒരു ശവത്തിന്റെ കാമക്കഴപ്പ്
മറ്റേ ശവത്തിന്റേതിൽ നിന്ന്....

അങ്ങനെയങ്ങനെ-
കുഴിച്ചുകുഴിച്ചു പുറത്തെടുക്കുക,
പരസ്പരം വിഴുങ്ങിമരിച്ച
രണ്ടു കാളശവങ്ങളുടെ പൂതലിച്ച ജീവിതം,
ഒരു ശവം മറ്റേ ശവത്തെ ആർത്തിയോടെ
വിഴുങ്ങുന്നതിന്റെ ആവർത്തനചക്രം....
അപ്പോൾ തിരിച്ചറിയാം...
ഒരുശവം മറ്റേ ശവം തന്നെയല്ലേ
എന്ന് തോന്നിപ്പിക്കും വിധം ശവം!

പൊഴി

*ഒരു മൊബൈൽ വീഡിയോ കവിത :) എന്റെ കാർബൺ കെ550 ഉപയോഗിച്ചു പിടിച്ചത്.. 

മഞ്ഞുപോലെ മാഞ്ഞും തെളിഞ്ഞും....

കൊടും കുന്നുകളിൽ നിന്നും
മഞ്ഞിറങ്ങിവരുമ്പോലെയാണ്
നിന്നെക്കുറിച്ചുള്ള ലഹരിവരുന്നത്
ഒരുനിമിഷം കൊണ്ട്
തെളിഞ്ഞതാഴ്‌‌‌‌വരയെ അത്
കാഴ്ചയിൽ നിന്നും മറയ്ക്കും.

പുറമ്പൂച്ച്

ആദ്യപ്രണയത്തിന്റെ പരാജയത്തെത്തുടർന്ന്
ആത്മഹത്യക്ക് തീരുമാനിച്ചപ്പോൾ
മരണശേഷമുള്ള കാര്യങ്ങളെക്കുറിച്ച്
ചില ആശങ്കകൾ പൊന്തിവന്നു.

അടക്കും മുൻപ് കുളിപ്പിക്കുമ്പോൾ
ഞാൻ മാത്രം കണ്ടിട്ടുള്ള ഗുഹ്യഭാഗങ്ങൾ
നാട്ടുകാർ കാണുമല്ലോ എന്നതായിരുന്നു ഒന്ന്.
അലക്കിവെടിപ്പാക്കിയ ഉടുപ്പുകൾ മാറ്റുമ്പോൾ
ഉള്ളിൽ പിഞ്ഞിക്കീറിയ അണ്ടർവെയർ കണ്ട്
നാണക്കേടാകുമല്ലോ എന്നത് മറ്റൊന്ന്.

കണ്ണാടി കാണ്മോളവും



പാവം കണ്ണാടി.
അത് കരുതുന്നു,
എന്റെ നോട്ടങ്ങളെല്ലാം
അതിനെ കാണാനെന്ന്..
മിനിട്ടിന് മൂന്നു വെച്ച്
ഞാൻ നോക്കുന്നുണ്ടല്ലോ.

മുറിയിൽ ഞാൻ തനിച്ചല്ലേ!
അത് കരുതുന്നുണ്ടാകും,
പുരികം വളച്ചും
ചുണ്ട് കോടിച്ചും
ഞാൻ ചിരിക്കുന്നതെല്ലാം
അതിനോടെന്ന്.

അതിന്റെ മുഖത്തെ പൊടി
തൂത്തുകളയുമ്പോൾ
തലോടുകയാണെന്ന്
കരുതിക്കാണും.
പാവം കണ്ണാടി...

തന്നിലേക്ക് വരുന്ന വെളിച്ചമെല്ലാം
അത് തുരത്തിവിടുന്നു.
ഞാനോ...
എന്നിലേക്ക് വരുന്ന
വെളിച്ചമെല്ലാം കുടിച്ചുതീർക്കുന്നു.

പാവം കണ്ണാടി
അതിന് എന്നാണ്
സ്വന്തം മുഖമൊന്ന് കാണാൻ കഴിയുക..!

ആര്‍ക്കും വേണ്ടാത്ത ഒരു ഹൃദയം

സ്വപ്നക്ഷോഭത്തില്‍
ഉറക്കത്തിന്റെ പുരാഗോപുരം
വീണു.
ഉണരുമ്പോള്‍ ഞാനില്ല.
എന്റെ ഭൂതകാലം
അഴിച്ചുവച്ച മുഖക്കോപ്പുകള്‍
മാത്രം.
ഒരു വെറും തവളയെ എന്നപോലെ
എന്നെ വിഴുങ്ങിക്കളഞ്ഞ
എന്റെ നടവഴികള്‍
മാത്രം.
ഞാന്‍ ചുവരുകളില്‍
എന്നെ തടഞ്ഞു നോക്കി
ഇരുട്ടിന്റെ മുടിയിഴകള്‍
വകഞ്ഞുനോക്കി
എന്റെ ശ്വാസമോ ചൂടോ
ചൂരോ ഇല്ല
എവിടെപ്പോയി...
എവിടെപ്പോയി....
ആഴങ്ങളില്‍ ഒരു ഹൃദയം
മുറിഞ്ഞുതേങ്ങി...
ചുട്ടെടുത്തപ്പോള്‍ ‍കറുത്തുപോയ
മണ്‍പാത്രം പോലെ..
ആര്‍ക്കും വേണ്ടാത്ത
ഒരു ഹൃദയം.