തിത്തിരുത്തിക്കളി...

ഞാനൊരു മുയലാണെന്ന്
എല്ലാവരും പറഞ്ഞപ്പോൾ
ഞാൻ ഒരു മുയലിനെപ്പോലെ അഭിനയിച്ചു
ഞാനൊരു മാനാകുന്നുവെന്നവർ തിരുത്തി
ഞാനൊരു മാനിനെപ്പോലെ നടന്നു
അവരെന്നെ തിരുത്തിത്തിത്തിരുത്തി
ഞാനവരെ പ്രീതിപ്പെടുത്തി
കാടായി, പുഴയായി, പൂവായി പുഴുവായി
അട്ടയായി,പഴുതാരയായി,പാമ്പായി
എന്നെ എനിക്കെന്തുമാക്കിമാറ്റാൻ കഴിവുണ്ടായി
അവർ കുട്ടികൾ ചിരിക്കുമ്പോലെ ചിച്ചിരിച്ചിരിപ്പായി
അവർ തിരുത്തും മുന്നേ ഞാൻ മറിമായാൻ തുടങ്ങി
എലിയായി പൂച്ചയായി,പുലിയായി, സിംഹമായി
മറിമറിഞ്ഞ് മറിമറിഞ്ഞ് ഞാനൊടുവിൽ ഞാനായി
ഒന്നടങ്കം അവർ തിരുത്തപ്പെട്ടു...