കാളകൂടം കൊണ്ടുള്ള ചിത്രങ്ങള്‍

"ചിത്രകാരന്‍chithrakaran has left a new comment on the post "ബെര്‍ളിത്തരങ്ങള്‍ക്ക് മറുപടി": ചിത്രകാരവിജയത്തിന്റെ കാരണംബ്ലോഗിലെ ഒരു കവി തന്റെ പുസ്തകം വില്‍ക്കുന്നതിനായി സംഘടിപ്പിച്ച ബഹളത്തിന്റെ കഥാബീജം ഫോണ്‍ സംഭാഷണമായി താഴെ കൊടുക്കുന്നു.(തിരുവനന്തപുരം ബ്ലോഗ് ശില്‍പ്പശാലയില്‍ നേരിട്ടു പരിചയപ്പെട്ട സനതനന്‍ എന്ന ബ്ലൊഗര്‍ ചിത്രകാരന്റെ ഫോണില്‍ വിളിച്ച് അദ്ദേഹത്തിന്റെ സുഹൃത്തായ മറ്റൊരു ബ്ലോഗ് കവിക്കു വേണ്ടി നടത്തിയ സംഭാഷണമാണ്‍ താഴെ കൊടുക്കുന്നത്.)സനാതനന്‍ : “ ഹല്ലോ ചിത്രകാരനല്ലേ...ഇതു സനാതനനാണ്‍ ..ബ്ലോഗിലെ....”ചിത്രകാരന്‍ : “മനസ്സിലായി സനാതനന്‍. എന്തൊക്കെയുണ്ട് വിശേഷം ? “സനാതനന്‍ : “സാര്‍ , ഞാനൊരു സഹായത്തിനായി വിളിച്ചതാണ്‍.വിഷ്ണുവിന്റെ പുസ്തകവുമായി ബന്ധപ്പെട്ട് ..”ചിത്രകാരന്‍ : “ഇന്നാളു പ്രകാശനം നടന്ന ‘പ്രാന്തത്തി‘.. അല്ലേ. ങാ.. !!! “സനാതനന്‍ : അതിന്റെ പ്രചരണത്തിനായി... പത്രങ്ങളിലോ...മറ്റു വല്ല.....പ്രചരണവും...”ചിത്രകാരന്‍ : അതിനൊക്കെ എന്നേക്കാള്‍ ബന്ധം വിഷ്ണുവിനുതന്നെ കാണുമല്ലോ...”സനാതനന്‍ : അതു നോക്കുന്നുണ്ട്. ഞാനുദ്ദേശിച്ചത് ബ്ലൊഗ് അക്കാദമിയുടെ ശില്‍പ്പശാല് ക് ളിലൂടെ പ്രചരിപ്പിക്കാന്‍ സാധിക്കില്ലേ എന്നാണ്.ചിത്രാകാരന്‍ : ‘’ സനാതനന്, ബ്ലൊഗ് അക്കാദമിയില് നമ്മുടെ ആരുടെയും വ്യക്തിപരമായ പ്രചരണങളൊന്നും നടത്താറില്ലല്ലൊ...’‘സനാതനന് : എന്നാല്ല് സോറി, ഒ.കെ ബൈ..’‘ (ഫോണ് കട്ടാകുന്നു)(പെട്ടന്ന് ഫോണ്‍ കട്ടായതിനാലും, ഒരു സുഹ്രിത്തിനെ പെട്ടന്നു നിരാശപ്പെടുത്തേണ്ടി വന്നതിനാലും ചിത്രകാരന്‍ സനാതനനെ അപ്പോള്‍ തന്നെ റിങ് ചെയ്യുന്നു.)ചിത്രകാരന്‍ : ‘’ ഹലോ സനാതനന്‍. എന്താ വിഷമമായൊ.സനാതനന്‍ : ഇല്ല് മാഷേ, അങനെയൊന്നുമില്ല.ചിത്രകാരന്‍ : വ്യക്തിപരമായി എടുക്കരുതെ.. ഞാന്‍ അക്കാദമിയുടെ വ്യക്തമായ നിലപാടുകാരണമാണ്‍ അങനെ പറഞത്. സനാതനനോടുള്ള വിരോധമാണെന്ന് തോന്നരുത്.സനാതനന്‍ : ഏയ് അങനെയൊന്നും ഇല്ല.കൊഴപ്പല്ല.ചിത്രകാരന്‍ : വളരെ സെല്‍ഫിഷായ അയാളുടെ കാര്യത്തില്‍ എനിക്കൊരു താല്‍പ്പര്യവുമില്ല. സനാതനന്റെ കാര്യങളെന്തെങ്കിലും ഉണ്ടെങ്കില് പറയൂ.സനാതനന്‍ : ഓ കെ ബൈ!!ചിത്രകാരന്‍ : ബൈബ്ലോഗ് കവികളുമായി ചിത്രകാരന്റെ മുഴുവന്‍ ഇഷ്യുവും ഇത്രയേ ഉള്ളു. കവികളുടെ പ്രതികാര വിത്തുകള്‍ ബ്ലോഗില്‍ പാകി മുളപ്പിച്ച് വിളവിറക്കിയവരെയും, അനോണി സൌകര്യം ദുരുപയോഗം ചെയ്ത് തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചവരേയും കുറിച്ച് അടുത്ത ലക്കംചിത്രകാരന്റെ കാര്യം നിസ്സാരം ബ്ലോഗ്കാണുക. "

സുഹൃത്തുക്കളേ മുകളില്‍ കാണുന്നത് എനിക്കെതിരെ വ്യക്തമായ ആരോപണം ഉന്നയിച്ചുകൊണ്ട് ചിത്രകാരന്‍ ബ്ലോഗ് അക്കാഡമിയിലിട്ട കമെന്റാണ്.ഞാന്‍ അവിടെ എനിക്ക് പറയാനുള്ളത് കമെന്റായി ഇട്ടെങ്കിലും അതില്‍ പൊടുന്നനെ കമെന്റ് മോഡറേഷന്‍ വച്ചിട്ടുള്ളത് കാരണം പബ്ലിഷ് ആയില്ല.ബ്ലോഗ് അക്കാഡമി ഒരു സ്വതന്ത്ര സംഘടനായാണെന്നും മറ്റുമുള്ള വാദമുഖങ്ങള്‍ ആ ബ്ലോഗില്‍ പലരും ഉയര്‍ത്തുകയുണ്ടായല്ലോ.അങ്ങനെയെങ്കില്‍ ചിത്രകാരന്റെ കമെന്റിനു ശേഷം മാത്രം പൊടുന്നനെ എങ്ങനെ അതില്‍ കമെന്റ് മോഡറേഷന്‍ വന്നു?ആരാണ് അക്കാഡമിക്ക് വേണ്ടി കമെന്റ് മോഡറേറ്റ് ചെയ്യുന്നത്?എന്തിന് വേണ്ടിയാ‍ണ് ഇത്തരം ഒരു വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഏകപക്ഷീയമായ ഒരു കമെന്റിന് ശേഷം കമെന്റ് മോഡറേഷന്‍ നടത്തുന്നത്?

ഇതൊക്കെ സൂചിപ്പിക്കുന്നത്

1.അക്കാഡമി ആരുടേയൊക്കെയോ -വ്യക്തമായി പറഞ്ഞാല്‍ ചിത്രകാരന്റെ-പോക്കറ്റ് സംഘടനയാണെന്നതല്ലേ?

2.അയാളുടെ താല്‍പ്പര്യങ്ങളെയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളേയും സംരക്ഷിക്കാനായി ഉണ്ടാക്കിയെടുത്തിട്ടുള്ള ഒരു ഗ്രൂപ്പ് മാത്രമാണ് അതെന്നല്ലേ?

3.ഇത്തരം ഒരു സ്ഥാപനത്തിന്റെ ഇടപെടല്‍ സ്വതന്ത്രമായ ബ്ലോഗിങ്ങിനെ നശിപ്പിക്കില്ലേ?

ഇനി മേല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എനിക്കുള്ള മറുപടി ഇതാണ്.

1.ഞാന്‍ തിരുവനന്തപുരം അക്കാഡമി ശില്പശാലയില്‍ വച്ച് ഇയാളെ പരിചയപ്പെടുകയും എല്ലാവരോടും ഉള്ളപോലെ ഒരു സൌഹൃദം ഉണ്ടാവുകയും ചെയ്തിരുന്നു.

2.അതിന് ശേഷം ഇയാളുടെ ഈപോസ്റ്റില്‍ ഇയാളുടെ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ട് ഒരു കമെന്റ് ഞാന്‍ എഴുതുകയുണ്ടായി.അതേ ദിവസം ഇയാള്‍ എന്നെ വിളിക്കുകയും..സനാതനാ ഞാന്‍ അഭിനന്ദിക്കുന്നു..നമ്മള്‍ കാണുകയും ഒന്നിച്ച് ഊണുകഴിക്കുകവരേയും ചെയ്തിട്ട് ഇങ്ങനെ പ്രതികരിക്കാന്‍ കഴിഞ്ഞല്ലോ.അത് എല്ലാപേര്‍ക്കും കഴിയുന്നതല്ല.അതാണ് വേണ്ടത്..എന്നൊക്കെ പതിനഞ്ച് മിനുട്ടോളം സംസാരിക്കുകയും ചെയ്തിരുന്നു.സത്യത്തില്‍ ഞാന്‍ ഇയാളെ ആദ്യമായി ആരാധിച്ചുപോയ ഒരു നിമിഷമായിരുന്നു അത്.ഇത് ഉണ്ടാക്കിയ ഒരു മാനസികാവസ്ഥയുടെ ഫലമായി ഞാന്‍ ഇയാളെ വിളിച്ചിരുന്നു.

3.വിഷ്ണുപ്രസാദിന്റെ പുസ്തകം കഴിയുന്നത്ര വായനക്കാരില്‍ എത്തണമെന്നത് എന്റെ ആഗ്രഹമായിരുന്നു എന്നത് വാസ്തവമാണ്.അത് വിഷ്ണുവിന്റെ ആയതിനാലല്ല ബ്ലോഗില്‍ മാത്രം അറിയപ്പെടുന്ന ഒര് നല്ല എഴുത്തുകാരന് മറ്റ് മാര്‍ക്കറ്റിങ്ങ് ഒന്നുമില്ലാത്തപ്പോള്‍ നമ്മളാല്‍ കഴിയുന്നത് ചെയ്യണം എന്നൊരാഗ്രഹം എനിക്ക് അന്നും ഇന്നും ഉണ്ട്.അക്കാര്യത്തിനായി ഞാന്‍ പലരേയും വിളിച്ചിരുന്നു,കൂട്ടത്തില്‍ ഇയാളെയും.

4.ബ്ലോഗ് അക്കാഡമി ഇയാളുടെ കക്ഷക്കുഴിയിലാണ് ഇരിക്കുന്നതെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു.അതുകൊണ്ട് തന്നെ ഞാന്‍ ചോദിച്ചത് പരിചയമുള്ള പത്രക്കാരെക്കൊണ്ട് എന്തെങ്കിലും എഴുതിക്കുക പരിചയമുള്ള വായനക്കാര്‍ക്ക് പുസ്തകം വിതരണം ചെയ്യുക ഇങ്ങനെ എന്തെങ്കിലും ചെയ്യണമെന്നുണ്ട് സഹകരിക്കാന്‍ കഴിയുമോ എന്നാണ്.അല്ലാതെ ബ്ലോഗ് അക്കാഡമി വഴി പ്രചരണം എന്നത് ഞാന്‍ സ്വപ്നത്തില്‍പ്പോലും കരുതിയിട്ടില്ല.മാത്രവുമല്ല എനിക്ക് തിരുഅവനന്തപുരത്ത് അക്കാഡമിയുടെ പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥമായി മുഴുകിയിരുന്ന ചിലരെ വളരെ അടുത്ത അറിയുകയും ചെയ്യാം അവരോടൊന്നും ഇന്ന് വരെ സൂചിപ്പിക്കാതിരുന്ന ഒരു കാര്യം ഇയാളോട് ചോദിക്കുന്നത് എങ്ങനെയെന്നെനിക്കറിയില്ല.

5.ഞാന്‍ വിളിക്കുകയും പുസ്തകം വിതരണം ചെയ്യുന്നതാണ് വിഷയം എന്ന് പറയുകയും ചെയ്തപ്പോള്‍ തന്നെ ഇയാള്‍ക്ക് വിഷ്ണുപ്രസാദിനോട് വ്യക്തിപരമായ എന്തോ വിരോധങ്ങള്‍ വെച്ചുകൊണ്ടാണ് ഇയാള്‍ സംസാരിച്ചത്.ഇയാള്‍ വിഷ്ണുപ്രസാദിന്റെ വീട്ടില്‍ പോവുകയും ഒക്കെ ചെയ്തിട്ടും വിഷ്ണുപ്രസാദ് ഇയാളെ ഒരുതവണപോലും വിളിച്ചില്ല എന്നും ഒരുതരത്തിലുള്ള വ്യക്തി ബന്ധവും സൂക്ഷിച്ചില്ലാ എന്നുമൊക്കെ പറയുകയുണ്ടായി.തുടര്‍ന്ന് വിഷ്ണുവിന് സ്വന്തമായി ഗ്രൂപ്പുകളുണ്ടല്ലോ..അയാള്‍ക്ക് മാര്‍ക്കറ്റിങ്ങിനുള്ള വഴിയൊക്കെ അറിയാം അതിന് നമ്മള്‍ ബുദ്ധിമുട്ടേണ്ട കാര്യമില്ല എന്നുമൊക്കെ സംസാരം വ്യക്തിദൂഷണത്തിലേക്ക് കടന്നപ്പോള്‍ ഞാന്‍ സോറി പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

6.അടുത്ത നിമിഷം ഇയാള്‍ തിരികെ വിളിച്ചു,സനാതനാ ഇതൊന്നും മറ്റാരും അറിയണ്ട സനാതനനോടായതുകൊണ്ട് പറഞ്ഞതാണ്,നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി എന്നും പറഞ്ഞിരുന്നു.

7.ഇയാളുടെ വ്യക്തിവിദ്വേഷം ഞാന്‍ ആരോടെങ്കിലും വെളിപ്പെടുത്തിയിട്ടുണ്ടാകുമോ എന്ന് ഭയന്നിട്ടാകണം അതിന് ശേഷം ഇയാള്‍ കള്ളപ്പേരുകളില്‍ പോസ്റ്റുകളും കമെന്റുകളും ഇടാന്‍ തുടങ്ങിയത്.


അക്കാഡമി ആരുടേയും സ്വത്തല്ല എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന അക്കാഡമിക്കാര്‍ “ഞാന്‍ അക്കാദമിയുടെ വ്യക്തമായ നിലപാടുകാരണമാണ്‍ അങനെ പറഞത്.“ ഈ വാചകവും “വളരെ സെല്‍ഫിഷായ അയാളുടെ കാര്യത്തില്‍ എനിക്കൊരു താല്‍പ്പര്യവുമില്ല. സനാതനന്റെ കാര്യങളെന്തെങ്കിലും ഉണ്ടെങ്കില് പറയൂ“ ഈ വാചകവും ഒന്ന് പഠിക്കുന്നത് നന്നാവും ഇത് അയാള്‍ ആ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞത് അല്ലെങ്കിലും.

ഇത് ഇവിടെ ഇടേണ്ടിവന്നത് ബ്ലോഗ് അക്കാഡമിയുടെ ബ്ലോഗില്‍ കമെന്റ് മോഡറേഷന്‍ ഉള്ളത്കൊണ്ട് മാത്രമാണ്.

(ഇയാളുമായുണ്ടായ ഫോണ്‍ സംഭാഷണം വിഷ്ണുപ്രസാദ് അറിഞ്ഞുകൊണ്ടുണ്ടായതല്ല )