അല്ലെങ്കിലും കവിതകൊണ്ട് ആർക്കെന്തു പ്രയോജനം !!

ഇത്തവണത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പുരുഷൻ ഏലൂരിന്റെ ഒരു ലേഖനം... അതിനുള്ളിൽ അഗസ്ത്യകൂടം മുങ്ങുന്നത് സുഗതകുമാരി അറിയുന്നുണ്ടോ എന്നൊരു മുഴങ്ങുന്ന ചോദ്യം... പേപ്പാറ ഡാമിന്റെ ഉയരം കൂട്ടുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ ഉയരം കൂട്ടലിനെ അനുകൂലിച്ച് സുഗതകുമാരിടീച്ചർ സംസാരിച്ചു എന്നതിന്റെ ഞെട്ടൽ... പേപ്പാറ ഡാമിന്റെ ഉയരം കൂട്ടിയാൽ കുറച്ച് കുറ്റിക്കാടു മാത്രമേ മുങ്ങിച്ചാവൂ എന്ന് ടീച്ചർ പറഞ്ഞത്രെ...ആണോ ടീച്ചറെ...സത്യമാണോ... ടീച്ചറങ്ങനെ പറഞ്ഞോ ?

എന്തായാലും ലേഖനത്തിന്റെ തൊട്ടടുത്ത പുറത്ത് സുഗതകുമാരി ടീച്ചറുടെ തന്നെ കവിത. പേടിപ്പെടുത്തുന്ന കൊടും കാടും മരുക്കാറ്റും കടന്ന് വീട്ടുമുറ്റത്തെ കൊന്നച്ചോട്ടിലെത്തിയ വിരുന്നു കാരിപ്പക്ഷിയെപ്പറ്റി...‘ശ്രുതിശുദ്ധമായ‘ ക-വി-ത... പ്രകൃതിസ്നേഹം/സഹജീവിസ്നേഹം നിറയുന്ന കവിത വായിച്ചാൽ പേപ്പാറ ഡാം അറിയാതെ നിറഞ്ഞു തുളുമ്പിപ്പോകും.. ഇങ്ങനെതന്നെ വേണം കവിത...ഭേഷ്...