Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

വരാനിരിക്കുന്ന മഴ

പകൽ,
വെളിച്ചത്തിന്റെ നാരുകൾ കൊണ്ട്
നെയ്തെടുത്ത ഒരു കമ്പിളിപ്പുതപ്പാണ്.
അതിനുള്ളിൽ പേറുകിടക്കുന്നത്
ഇരുട്ട് !
ഇരുട്ട് പെറ്റുപെറ്റുപെറ്റുപെറ്റ്
പകൽ ഒരു  ചെമ്മരിയാടിന്റെ
പുഴുവരിക്കുന്ന ജഡം പോലെ...

വിഗ്രഹത്തിന്റെ പാട്ട്

ചിരിക്കരുത്.
കരയരുത്.
കോപിക്കരുത്.
അനങ്ങരുത്.
അമറരുത്.
അലിഞ്ഞുപോകരുത്,
വിഗ്രഹമാണെന്ന് മറന്നു പോകരുത്!
ഉറങ്ങുക!
കണ്ണുമൂടിയുറങ്ങുക..
മന്ത്രവാദത്തിൽ മുഴുകിയുറങ്ങുക..
മരിച്ചപോലെയുറങ്ങുക..
വിഗ്രഹത്തെക്കാൾ
നിഗ്രഹിക്കപ്പെട്ടതെന്തുണ്ട് ഭൂമിയിൽ!



വിഷവരം

വിഷം കായ്ക്കുന്ന മരത്തിനു
ചുവട്ടിൽ തപസുചെയ്യുന്ന സന്യാസിക്ക്
വിഷം തന്നെയാണ്
വരം വേണ്ടത്
തിന്നു നോക്കിയിട്ടില്ലാത്തതിനാൽ
വിഷം തലയ്ക്കുമുകളിൽ
ഒരു വമ്പൻ ചക്കപോലെ
തൂങ്ങി നിൽക്കുന്നത്
അയാളറിഞ്ഞില്ല
ദൈവം പ്രത്യക്ഷപ്പെട്ടെന്നാൽ
അയാൾ വരം ചോദിക്കും
വിഷം തലയിൽ വീണ്
മരിക്കുകയും ചെയ്യും

മനുഷ്യനിർമിതമല്ലാത്ത നഗരങ്ങൾ.

എല്ലാം നഗരങ്ങളും മനുഷ്യനിർമിതമല്ല..
ഉറുമ്പുകൾ നിർമിച്ചിട്ടുള്ള
തുരംഗപാതകളിലൂടെ സഞ്ചരിച്ചിട്ടുള്ളതിനാൽ
എനിക്കത് പറയാൻ സംശയമില്ല.

പെരുച്ചാഴികളുടെ സത്രങ്ങളിൽ
ഞാനന്തിയുറങ്ങിയിട്ടുണ്ട്.

നിഷ്കാസിതൻ

നിർത്തൂ
ഞാൻ എന്റെ ഹൃദയത്തോട് പറയുന്നു
അത് കേൾക്കുന്നില്ല
നിർത്താതെ നിർത്താതെ അത് മിടിക്കുന്നു
എന്റെ ശരീരത്തിനുള്ളിൽ എങ്ങനെയോ കടന്നുകൂടിയ
ഒരു പരാദജീവിയെപ്പോലെ അത് എന്റെ ചോരകുടിക്കുന്നു
എന്നെ പരവേശപ്പെടുത്തുന്നു

തിത്തിരുത്തിക്കളി...

ഞാനൊരു മുയലാണെന്ന്
എല്ലാവരും പറഞ്ഞപ്പോൾ
ഞാൻ ഒരു മുയലിനെപ്പോലെ അഭിനയിച്ചു
ഞാനൊരു മാനാകുന്നുവെന്നവർ തിരുത്തി
ഞാനൊരു മാനിനെപ്പോലെ നടന്നു
അവരെന്നെ തിരുത്തിത്തിത്തിരുത്തി
ഞാനവരെ പ്രീതിപ്പെടുത്തി
കാടായി, പുഴയായി, പൂവായി പുഴുവായി
അട്ടയായി,പഴുതാരയായി,പാമ്പായി
എന്നെ എനിക്കെന്തുമാക്കിമാറ്റാൻ കഴിവുണ്ടായി
അവർ കുട്ടികൾ ചിരിക്കുമ്പോലെ ചിച്ചിരിച്ചിരിപ്പായി
അവർ തിരുത്തും മുന്നേ ഞാൻ മറിമായാൻ തുടങ്ങി
എലിയായി പൂച്ചയായി,പുലിയായി, സിംഹമായി
മറിമറിഞ്ഞ് മറിമറിഞ്ഞ് ഞാനൊടുവിൽ ഞാനായി
ഒന്നടങ്കം അവർ തിരുത്തപ്പെട്ടു...

ചിത്രം

ഉറപ്പാണ്...
ഒരു ദിവസം നിങ്ങളെന്നെ കൊല്ലും
എന്റെ പേനത്തുമ്പുകൊണ്ട്
നിങ്ങളുടെ ദൈവത്തിന്റെ നാണം
അഴിഞ്ഞു പോയെന്നോ
എന്റെ ക്യാമറക്കണ്ണ്
നിങ്ങളുടെ വിശ്വാസത്തിലേക്ക്
അവിശ്വാസത്തോടെ തുറിച്ചു നോക്കിയെന്നോ
നിങ്ങളെന്നെ വിചാരണ ചെയ്യും

നിദ്ര...


ഇലകളിൽ ഞാൻ ഉറങ്ങുന്നതായി
ആരോ വന്നു പറഞ്ഞപ്പോൾ ഉണർന്നു
അതു സത്യമായിരുന്നു
സൂര്യനൊപ്പം, ഒരു മഞ്ഞുതുള്ളിക്കൊപ്പം
ഒരു മരത്തിന്റെ ഏഴാമത്തെ നിലയിൽ
ഇലകളിൽ...

അവകാശ സംരക്ഷകർക്ക് ചില മുദ്രാവാക്യങ്ങൾ

പർദ സ്ത്രീകളുടെ വസ്ത്രമായതിനാൽ
അതു ധരിക്കണോ വേണ്ടയോ എന്നുള്ള തീരുമാനം 
അവരുടെ അവകാശമായതിനാൽ
പർദയ്ക്കെതിരെ പുരുഷന്മാർ മിണ്ടരുത്..

ആത്മഹത്യ ആത്മാഹൂതിക്കാരുടെ രക്ഷാമാർഗമായതിനാൽ
അതു ചെയ്യണോ വേണ്ടയോ എന്നുള്ള തീരുമാനം
അവരുടെ അവകാശമായതിനാൽ
ആത്മഹത്യയ്ക്കെതിരെ ആത്മഹത്യചെയ്യാത്തവർ മിണ്ടരുത്

ചൂഷണം ചൂഷകരുടെ ഉപകരണമായതിനാൽ
അത് ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനം
അവരുടെ അവകാശമായതിനാൽ
ചൂഷണത്തിനെതിരായി ചൂഷകരല്ലാത്തവർ മിണ്ടരുത്

ബാലവേല ബാലന്മാരുടെ വേല ആയതിനാൽ
അതു ചെയ്യണോ വേണ്ടയോ എന്ന് തീരുമാനം
അവരുടെ അവകാശമായതിനാൽ
ബാലവേലയ്ക്കെതിരെ ബാലികാബാലന്മാരല്ലാത്തവർ മിണ്ടരുത്

അടിമത്തം അടിമകളുടെ മാനസികാവസ്ഥ ആയതിനാൽ 
അതു തള്ളണോ കൊള്ളണോ എന്ന തീരുമാനം
അവരുടെ അവകാശമായതിനാൽ
അടിമത്തത്തിനെതിരായി അടിമകളല്ലാത്തവർ മിണ്ടരുത്

വർഗീയത വർഗീയവാദികളുടെ മാത്രം രോഗമായതിനാൽ
അത് കൊണ്ടു നടക്കണോ ഉപേക്ഷിക്കണോ
എന്ന തീരുമാനം അവരുടെ അവകാശം ആയതിനാൽ
വർഗീയതയ്ക്കെതിരായി വർഗീയവാദികളല്ലാത്തവർ മിണ്ടരുത്

ഫാസിസം ഫാസിസ്റ്റുകളുടെ സ്വന്തം ഇസമായതിനാൽ
അത് പ്രചരിപ്പിക്കണോ വേണ്ടയോ
എന്ന തീരുമാനം അവരുടെ അവകാശമായതിനാൽ
ഫാസിസത്തിനെതിരെ ഫാസിസ്റ്റുകളല്ലാത്തവർ മിണ്ടരുത്

ഭ്രാന്ത് ഭ്രാന്ത്രന്മാരുടെ രോഗമായതിനാൽ
അത് ചികിൽസിക്കണോ വേണ്ടയോ 
എന്നതീരുമാനം അവരുടെ അവകാശമായതിനാൽ
ഭ്രാന്തിന്റെ ചികിൽസയെക്കുറിച്ച് ഭ്രാന്തന്മാരല്ലാത്തവർ മിണ്ടരുത്

ഇത് കവിതയും കഴുതയുമൊന്നുമല്ല.ഈ സമൂഹത്തെ സർവതന്ത്ര സ്വതന്ത്രമാക്കാൻ അവശ്യം വേണ്ട മുദ്രാവാക്യങ്ങൾ ഒന്നെഴുതി നോക്കിയതാണ്. ഇങ്ങനെ അവകാശം സംരക്ഷിക്കേണ്ട നിരവധി അനവധി വിഭാഗങ്ങൾ ഇനിയുമുണ്ട് സന്മനസും സമയവുമുള്ളവർ അവർക്കായി/അതിനായി മുദ്രാവാക്യങ്ങൾ ചമച്ചുകൊള്ളുമല്ലോ!

സംവാദം


ഒരാളും അയാളുടെ നിഴലും ഒരു സദ്യയുണ്ട് വരികയായിരുന്നു.
ആള്‍ നിഴലിനോട്: അഹഹ എന്താ ആ പായസത്തിന്റെ സ്വാദ്!
നിഴല്‍ : ഓ എനിക്കിഷ്ടപ്പെട്ടില്ല...ഒരുവക പായസം അത്രതന്നെ.

തെളിവുജീവിതം

ലോകമേ എനിക്ക് വല്ലാത്ത സങ്കടം വരുന്നു
എന്റെകാര്യമോര്‍ത്തല്ല
എന്റെ കാര്യമൊട്ടുമോര്‍ക്കാത്ത നിന്റെകാര്യമോര്‍ത്ത്
'നിന്നെക്കുറിച്ചോര്‍ക്കാന്‍ നീയാര്'
എന്നൊരു ചിരി നിന്റെ ചുണ്ടിന്റെ ചുവരില്‍
വരച്ചുപിടിപ്പിക്കുന്നവനെ ഇപ്പോള്‍ ഞാന്‍ കാണുന്നുണ്ട്

അടുപ്പില്‍ വേകുന്നത്

തോട്ടില്‍ ഒരോലമടല്‍ വീഴുന്നതുകണ്ട്
അതില്‍ ഒരു കവിതയുണ്ടല്ലോയെന്നോര്‍ത്ത്
ഞാന്‍ ചാരുകസേരയില്‍ ഒന്നാഞ്ഞിരിക്കുന്നു
തോട്ടില്‍ ഓലമടല്‍ ഓളങ്ങളുണ്ടാക്കുന്നു
ഒച്ചയുണ്ടാക്കുന്നു
മാനത്തുകണ്ണികളെ ഭയപ്പെടുത്തുന്നു

കാശിത്തുമ്പില്‍

മുറ്റത്തെ തുടുത്ത
കാശിത്തുമ്പകള്‍ക്ക്
എന്റെ പ്രായമുണ്ട്.
എനിക്ക് പ്രമേഹമുണ്ട്
ക്ഷീണമുണ്ട്

ഓറഞ്ചു തിന്നാൻ പോകുന്നു

ഉറക്കത്തിന്റെ നഗരം
ഒരു സ്വപ്നത്തിന്റെ തിരയടിച്ചുണർന്നു..
മഴനനഞ്ഞ വെയിൽ
ഉച്ചമരക്കൊമ്പിൽ തൂവലുണക്കുന്ന ഒരുപകലിൽ
ഞാൻ നിന്നെ പ്രളയിക്കുന്നു എന്ന
പീരങ്കിവെടി ശബ്ദത്തിൽ
പച്ചനിറമുള്ള ഒരാഴം

ശബ്ദപ്രതിസന്ധി

ഒരു വലിയ പ്രതിസന്ധിയെ
പ്രസവിച്ചു
ഒരു പ്രഭാതം

പട്ടികള്‍ നിര്‍ത്താതെ
കുരയ്ക്കുന്നതുകേട്ടു
ഞെട്ടിയുണര്‍ന്നു..
ഒരു പട്ടിയുള്ള
വീട്ടിലെങ്ങനെ
ഒരു കൂട്ടക്കുര!

ഒരു വിഷജന്തു

പോലീസ് സ്റ്റേഷന്‍ കോമ്പൌണ്ടില്‍ കൂട്ടിയിട്ട
തകര്‍ന്ന ഇരുചക്രവാഹനങ്ങളെപ്പോലെ
പിടിക്കപ്പെട്ടതും ഇടിച്ചുതകര്‍ന്നതും
തുരുമ്പെടുത്ത് ദ്രവിച്ചതുമായ
പഴയ ഓര്‍മകള്‍ക്കിടയില്‍
ഒരു പാമ്പ്!

നൊസ്റ്റാൾജിയ

സ്വച്ഛസുന്ദരമായ രാത്രി..
തണുത്ത നിലാവിൽ
ഇരുട്ടിൻ തടാകം..
കരയിൽ, കാറ്റുമുത്തിയ
കരിയിലപോലെ ഞാൻ..

"കൊഴപ്പമില്ല"

സദാചാരപരമായ ഒരു ജീവിതം
സമാധാനപരമായി ജീവിക്കുന്ന ഒരാൾ..
നാട്ടുകാരുടെ കണ്ണിൽ
അയാളൊരു പുണ്യാളൻ,
വീട്ടുകാരുടെ കണ്ണിൽ
സാക്ഷാൽ ദൈവം തന്നെ..

അനങ്ങാപ്പൈതങ്ങൾ

കന്നിവെറിയാണ്
തുടുത്ത സൂര്യൻ കുടിച്ചുവറ്റിക്കുന്ന
തിളച്ച പാലാണ് പകൽ...
പകലിലങ്ങനെ നോക്കിയിരിക്കുമ്പോൾ,
പറമ്പിൽ മരങ്ങൾ,
സ്കൂൾമുറ്റത്തസംബ്ലി പോലെ
വെയിലത്തറ്റൻഷനായി നിൽക്കുന്നു..

അൽക്ക - പത്തുവർഷങ്ങൾ - ഞാൻ

അൽക്കാ...
നിന്നെയെനിക്ക് മറക്കാനാവില്ല
നിന്റെ തടിച്ചുബലിഷ്ടമായ ശരീരം
ഇപ്പോഴും ഉള്ളം കയ്യിൽ തുടിക്കുന്നപോലെ..
നിന്റെ ഉറച്ച് ദൃഢമായ ശബ്ദം
ഇപ്പോഴും കാതിൽ മുഴങ്ങുന്നപോലെ...