"കൊഴപ്പമില്ല"

സദാചാരപരമായ ഒരു ജീവിതം
സമാധാനപരമായി ജീവിക്കുന്ന ഒരാൾ..
നാട്ടുകാരുടെ കണ്ണിൽ
അയാളൊരു പുണ്യാളൻ,
വീട്ടുകാരുടെ കണ്ണിൽ
സാക്ഷാൽ ദൈവം തന്നെ..

അനങ്ങാപ്പൈതങ്ങൾ

കന്നിവെറിയാണ്
തുടുത്ത സൂര്യൻ കുടിച്ചുവറ്റിക്കുന്ന
തിളച്ച പാലാണ് പകൽ...
പകലിലങ്ങനെ നോക്കിയിരിക്കുമ്പോൾ,
പറമ്പിൽ മരങ്ങൾ,
സ്കൂൾമുറ്റത്തസംബ്ലി പോലെ
വെയിലത്തറ്റൻഷനായി നിൽക്കുന്നു..

അൽക്ക - പത്തുവർഷങ്ങൾ - ഞാൻ

അൽക്കാ...
നിന്നെയെനിക്ക് മറക്കാനാവില്ല
നിന്റെ തടിച്ചുബലിഷ്ടമായ ശരീരം
ഇപ്പോഴും ഉള്ളം കയ്യിൽ തുടിക്കുന്നപോലെ..
നിന്റെ ഉറച്ച് ദൃഢമായ ശബ്ദം
ഇപ്പോഴും കാതിൽ മുഴങ്ങുന്നപോലെ...

ചൊറിയൻ

പരിണാമശാസ്ത്രത്തിന്റെ
കണക്കും കള്ളക്കളികളുമറിയാത്ത
തവളക്കുഞ്ഞിനെപ്പോലെ
വാലും ചിറകും ജലശരീരവും കണ്ട്,
മീനാണുഞാനെന്ന് കരുതി,
കടൽ നീന്താൻ കച്ചകെട്ടിയിറങ്ങി...
കടലിലേക്കുള്ള യാത്രാമധ്യേ
കാൽ മുളയ്ക്കാൻ തുടങ്ങി..
വാലും കാലും വലിയവായും കണ്ട്,
മുതലായാവുകയാണോ ഞാനെന്ന് ശങ്കിച്ച്,
കടൽ‌യാത്ര പാതിയിൽ നിർത്തി
കായൽ വക്കിലെ അത്തിച്ചോട്ടിൽ തങ്ങി...
അത്തിപ്പഴം തിന്നുതിന്നാവാമെന്റെ
ചിറക് ചുരുങ്ങാൻ തുടങ്ങി..
കരയും മരവും
മരക്കൊമ്പിലെ ഹൃദയവും
പുതിയവ്യാമോഹമായി..
കാലും വാലും കുരങ്ങിനോടുള്ള
പ്രണയവും കണ്ട്
കുരങ്ങിന്റെ വംശമോ ഞാനെന്ന്
ശങ്കയുണ്ടായി, തീരത്തിലേക്ക് കയറി..
കാറ്റും വെയിലും കൊണ്ടാണോയെന്തോ
എന്റെ വാലും ചുരുങ്ങിയില്ലാതായി.
ഇപ്പോൾ മരക്കൊമ്പിലെ ആകാശ-
മെന്നെ കൊതിപ്പിക്കുന്നു,
മേഘങ്ങളിൽ ചിത്രം വരയ്ക്കുന്ന പക്ഷികളും...
പരിണാമശാസ്ത്രത്തിന്റെ
കണക്കും കള്ളക്കളികളുമറിയാത്തതിനാൽ
ഒരു ചൊറിയൻ തവളമാത്രമാണ്
ഞാനെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല...