<<<

Kappa TV





Kappa TV





Kappa TV

<<<

Amrith Lal in conversation with Sanal Kumar Sasidharan at HFF 2019





Point Blank on Asianet News





Monsoon Media





                                                                                               More>>>

Song of my country

not a land and its boundaries,
a country is something more.
not the slogans and the flag
a country is something more.
not the anthem and the military,
a country is something more.
not the pride and the parade,
a country is something more.

a country is not your home,
it is the home to all homes.
a country is not your reality
it is the reality of our dreams
a country is not your temple
it is the kitchen of our children.
a county is not your love
it is our lust for being unite.

not a land and its boundaries, 
my country is an affection.
not a flag and the slogans,
my country is the music. 
not the gun and the boots,
my country is the dance.
not your pride and the parade,
my country is silence in peace!

~sanal

We need to go back to our friends!


Shocked to see this whatsap status of a close friend of mine from school days. Those days we used to discuss about making plays based on human stories. Stories of those who are marginalised and those who have nothing that everyone possess.

 We were then so passionate about such stories even though we already had something that a lot of others did not had. We grew up and we earned many things which we couldn't dream at that age. He must be possessing a lot of things now which he did not had then. He must have become powerful and wealthier. He must have become sharp and cunning. He must have become practical family man from the dreamy eyed little boy. But I am sad that he lost his mind. A mind with compassion to think about others. Sadly he is becoming a representative of thousands who lost their minds now in our country. 

I don't know exactly what caused this change. But I know very well that my friend is not a cruel, selfish bad human being. May be he is ignorant or brainwashed so that he cant see the reality. I think we need to find out the real cause. We need to go back to our friends and ask what has happened to them over these years. May be then, we will find a concrete answer for the problem that India is facing now!

No Country for hatred

 

i was asking myself a question,
while washing my hands
in the red river!
is this your country?
is this for what you
called it a country?

suddenly

a white crane appeared
on the other side of the river
and asked me 10 questions,
i have to answer Yes/No.
if i say No to at least one,
i will fail and will be deported!
if i win, i am the citizen
of a country called hatred!

You support war?
You support death penalty?
You support political killing?
Is your belief superior?
need more money?
are you smarter?
Do like weapons?
Do you hate?
Are abusive?
Do you cheat?



uff!
I saved myself?

~Sanal Kumar Sasidharan

Space: So much has happened in 2019

"അനന്തമജ്ഞാതമവർണ്ണനീയം 
ഈ ലോകഗോളം തിരിയുന്ന മാർഗം 
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന് 
നോക്കുന്ന മർത്യൻ കഥയെന്തുകണ്ടു"
                    നാലപ്പാട്ട് നാരായണമേനോൻ 



We do not know anything about universe so far
But still it is amazing to see glimpses of it’s maya!

A country of ignorance!..


My country is not the one you are making now,
it is not nurtured with fear and distrust.
It is not your fancy of a reverberating -
war cry in the horizons, my anthem!

My country was peace, even when I was hungry,
and I could sleep under the pillars of your metro,
and I was not afraid of an eviction,
and thrown out from my tired dreams-
of a better future, like a kid deceived by its mother.

There were borders of blood stains
and barbed wires which tasted human flesh.
But there were hopes of trees growing each sides
and roots crossing underground,
until you came like a magician!

You claim to make developments
by shooting rockets to moon
and making bullet trains,
for those who have no time to live.

But not for me for sure,
for whom there is an ocean of unlived life,
like piles of rotten food waste from a star hotel
of never ending celebrations in front of my slum.

My country is not the one you are making now!
It is not the imaginations of the maggots
fermenting in your decayed brains;
though dead, still living
in my ignorance, your building blocks!



വരാനിരിക്കുന്ന മഴ

പകൽ,
വെളിച്ചത്തിന്റെ നാരുകൾ കൊണ്ട്
നെയ്തെടുത്ത ഒരു കമ്പിളിപ്പുതപ്പാണ്.
അതിനുള്ളിൽ പേറുകിടക്കുന്നത്
ഇരുട്ട് !
ഇരുട്ട് പെറ്റുപെറ്റുപെറ്റുപെറ്റ്
പകൽ ഒരു  ചെമ്മരിയാടിന്റെ
പുഴുവരിക്കുന്ന ജഡം പോലെ...

ചോല - പുസ്തകം തുറക്കാതെ വായനപൂർത്തിയാക്കുമ്പോൾ സംഭവിക്കുന്നത്


ചോലയെക്കുറിച്ചുള്ള ഒന്നു രണ്ട് ചോദ്യങ്ങൾക്കും വായനകൾക്കും മറുപടി പറയണമെന്ന് തോന്നുന്നുണ്ട്. അബ്സൊല്യൂട്ട് ആയിട്ടുള്ള ഒരുതരം വായനകൾക്കും വഴങ്ങാത്ത സിനിമകളാണ് ഞാൻ തുടക്കം മുതൽ ചെയ്തുകൊണ്ടിരിക്കുന്നത്. ആ നിലയ്ക്ക് അവയ്ക്കെല്ലാമുള്ള വൈവിധ്യമുള്ള വായനാ സാധ്യതകൾ ചോലക്കുമുണ്ട്. പക്ഷേ രേഖീയമല്ലാത്ത ഒരു സിനിമയെ വായിക്കുമ്പോൾ കവിതയെ വായിക്കുമ്പോഴെന്നപോലെ വരികളെന്നല്ല, വാക്കുകളും കുത്തും കോമയും വരെ വിട്ടുപോകാതെ കാണേണ്ടതുണ്ട് എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. നിർഭാഗ്യവശാൽ പുറംചട്ടകണ്ട് വായനപൂർത്തിയാക്കുന്നവർ നിരൂപകവേഷം കെട്ടുന്ന കാലമാണിത്. 

കോഴിക്കോട്  റീഗൽ തിയേറ്ററിൽ ഞാനും തിരക്കഥാകൃത്ത് മണികണ്ഠനും സിനിമ കാണുമ്പോൾ എന്നെ അസ്വസ്ഥതപ്പെടുത്തിയ ഒരേ ഒരു കാര്യം സിനിമ തുടങ്ങി നാലഞ്ചുമിനിട്ട് കഴിഞ്ഞ് സിനിമ കാണാനെത്തുന്ന പ്രേക്ഷകരാണ്. ചോലയിൽ ആദ്യത്തെ അഞ്ചു സെക്കൻഡ് നഷ്ടപ്പെട്ടാൽ പോലും പ്രേക്ഷകർക്ക് സിനിമ നഷ്ടപ്പെടും എന്നതാണ് സത്യം. താങ്ക് ഗോഡ് എന്ന് തുടങ്ങി നന്ദിപ്രകാശനത്തിനുള്ള നാലഞ്ചുമിനിട്ടല്ല പ്രേക്ഷകർക്ക് നഷ്ടപ്പെടുക. എന്താണ് സിനിമ പറയാനുദ്ദേശിക്കുന്നത് എന്നുള്ള ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾ തന്നെയാണത്.  സിനിമ തുടങ്ങിയിട്ടും ഇന്റർവെല്ലിനു ശേഷവും വൈകിയെത്തുന്നവരെക്കണ്ടു ഞാൻ മണിയോട് പറഞ്ഞത്. ഇവരൊക്കെ സിനിമയെക്കുറിച്ച് ആധികാരിക റിവ്യൂകൾ എഴുതുമോ എന്നാണെന്റെ പേടി എന്നായിരുന്നു. അങ്ങനെ റിവ്യൂ എഴുതിയവരുണ്ടോ എന്നെനിക്കറിയില്ല. എങ്കിലും ഒന്നുരണ്ടു കാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. സിനിമാ ബാഹ്യമായ കാര്യങ്ങൾകൊണ്ട് അവ എങ്ങനെ പറയാൻ കഴിയുമെന്ന് നോക്കുകയാണ്. 

ജാനകി കുളിച്ച് ഈറനോടെ കണ്ണാടിയുടെ മുന്നിൽ വന്നു നിൽക്കുന്നത്. പ്രതിഷേധങ്ങളില്ലാത്ത കീഴടങ്ങലല്ലേ? അവൾ എന്തുകൊണ്ട് വാതിലടച്ച് അകത്തുതന്നെ ഇരുന്നില്ല? എന്തുകൊണ്ട് അവൾ റേപ്പിസ്റ്റിനെ പിന്തുടരുന്നു? 

ഇവയാണ് സിനിമയിൽ പലർക്കും മനസിലാകാതെ കിടക്കുന്ന കാര്യങ്ങൾ. സിനിമയെക്കുറിച്ചോ ആ രംഗങ്ങളെ കുറിച്ചോ വിശദീകരണം നൽകാൻ ഞാനൊരുങ്ങുന്നില്ല. പക്ഷേ നിത്യജീവിതത്തെ മുന്നോട്ടുവെച്ചുകൊണ്ട് കുറച്ച് മറുചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്. ആ ചോദ്യങ്ങൾ ക്രിട്ടിക്കുകളാണ് ഉയർത്തേണ്ടിയിരുന്നത്. പക്ഷേ നിർഭാഗ്യവശാൽ വളരെ കുറച്ചുപേർ മാത്രം അത് മനസിലാക്കുകയും സിനിമയെ വായിക്കാനായി അത്തരം വായനകൾ പ്രയോജനപ്പെടുമോ എന്ന് നോക്കുന്നതിനു പകരം സിനിമയുടെതായി വന്ന ഒരു ഓൺലൈൻ പോസ്റ്ററിലും മറ്റും തൂങ്ങി ചർച്ചകളെ തന്നെ ഹൈജാക്ക് ചെയ്യുകയുമാണ് പലപ്പോഴും സംഭവിക്കുന്നത്. അതുകൊണ്ടുമാത്രം ഇതെഴുതുന്നു.

ദിലീപ് ദാസ് ഡിസൈൻ ചെയ്ത ചോലയുടെ പോസ്റ്റർ:  ഭാരതാംബ എന്ന വിശേഷണം കൊണ്ട് ഭാരതത്തിന് ഒരു സ്ത്രീരൂപവും  മനസുമാണ് കൽപിച്ചിട്ടുള്ളത്. പക്ഷേ യഥാർത്ഥത്തിൽ അതിന് കല്ലുപോലുള്ള മുഖമുള്ള ഒരു പുരുഷസ്വരൂപവും മനസുമല്ലേ ഉള്ളത് എന്ന ചോദ്യം ഈ പോസ്റ്റർ മുന്നോട്ട് വെയ്ക്കുന്നു. ഗൗരവമുള്ള ചർച്ചകളിലാണ് താൽപര്യമെങ്കിൽ ഇതല്ലേ ചർച്ച ചെയ്യേണ്ടത്?


നമ്മുടെ 80% വീടുകളിലെയും സാധാരണ പെൺകുട്ടികളുടെ ജീവിതം എടുത്തു നോക്കാം. അവൾക്ക് പതിനാറോ പതിനേഴോ വയസു കഴിയുന്നതോടെ മാതാപിതാക്കൾ അവൾക്ക് ചുറ്റും ഒരു സുരക്ഷിത വലയം തീർക്കുന്നു. സമപ്രായക്കാരായ ആൺകുട്ടികളോടുപോലും ഇടപെടാനുള്ള അവസരം നൽകാതെ അവൾ തൊട്ടാൽ കത്തിപ്പോകുന്ന എന്തോ ആണെന്ന മട്ടിൽ അവളുടെ നിമിഷം തോറുമുള്ള ജീവിതത്തിൽ ഇടപെടുന്നു. അവളുടെ പാഠപുസ്തകങ്ങൾ മുതൽ, അവളുടെ മൊബൈൽ ഫോൺ മുതൽ, അവളുടെ സ്വപ്നങ്ങളിൽ വരെ ഒരു കുറ്റാന്വേഷകന്റെ മനസോടെയാണ് അവരുടെ ഇടപെടൽ. അവരുടെ ഇടപെടൽ മാത്രമല്ല സമൂഹം മുഴുവൻ അവളെ സംരക്ഷിക്കാനായി ഒരുങ്ങിയിറങ്ങുകയായി. അവൾക്ക് സ്വന്തം പ്രായത്തിലുള്ള ഒരു എതിർലിംഗമനുഷ്യജീവിയെ പരിചയപ്പെടണമെങ്കിൽ അവൾക്ക് മാതാപിതാക്കളുടെ ഈ സംരക്ഷിതവലയത്തിൽ നിന്ന് എങ്ങോട്ടെങ്കിലും ഒളിച്ചോടിപ്പോയാലേ മതിയാവൂ എന്ന അവസ്ഥ അതോടെ സംജാതമാവുകയായി. ശാരീരികവും മാനസികവുമായ ജിജ്ഞാസകൾ അണകെട്ടി നിർത്തുന്ന ഈ സംഘർഷാത്മകതയിൽ നിന്നാണ് ചുരുക്കം പെൺകുട്ടികളെങ്കിലും ആരും തന്നെ തിരിച്ചറിയാത്ത എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ മുതിരുന്നത്. ഈ മുതിരലാണ് പലപ്പോഴും അവളെ ചൂഷണം ചെയ്യാനുള്ള ഒരു ചൂണ്ടലായി പുരുഷന്മാർ ഉപയോഗിക്കുന്നത്. ഏതൊരു പെൺവാണിഭക്കേസ് എടുത്തു നോക്കിയാലും ഈ മാനസികാവസ്ഥയും അതിന്റെ മുതലെടുപ്പും കാണാൻ കഴിയും. 
ചോല തിയേറ്ററിൽ നിൽക്കുമ്പോൾ തന്നെ മാതൃഭൂമി ദിനപത്രത്തിലെ ഹെഡ്ലൈൻ ഉൾച്ചേർത്ത് ദിലീപ് ദാസ് ഡിസൈൻ ചെയ്ത പോസ്റ്റർ. രാജ്യം സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകാത്തവിധം അടിക്കടിയുണ്ടാകുന്ന ലൈംഗീക അതിക്രമങ്ങളുടെ പിടിയിലാണെന്ന് വിളിച്ചുപറയുന്ന ഹെഡ് ലൈൻ ചോല ചർച്ചചെയ്യുന്ന അതേ വിഷയം ചർച്ച ചെയ്യൂന്നു എന്ന് സൂചിപ്പിക്കുന്നു.


ഇനി ഒരു പെൺകുട്ടി അങ്ങനെ ഓടിപ്പോകുന്നില്ല, സ്വയം തെരെഞ്ഞെടുപ്പു നടത്താൻ മുതിരുന്നില്ല എന്നു കരുതുക. തൊണ്ണൂറുശതമാനം പെൺകുട്ടികളുടേയും ഇണകളെ തെരെഞ്ഞെടുക്കുന്നത് മാതാപിതാക്കളും ബന്ധുക്കളുമാണ്. പതിനെട്ടു വയസു തികയുന്നതോടെ (അതോടെ അവൾ സ്ത്രീയായി മാറിയെന്നുപോലും കണക്കാക്കുന്നില്ല. സ്ത്രീകൾ എക്കാലത്തും പെൺകുട്ടികളാണല്ലോ നമുക്ക്) സമ്പത്തുകൊണ്ടും കാഴ്ചയിലുള്ള യോഗ്യതകൊണ്ടും കുടുംബമഹിമകൊണ്ടുമൊക്കെ അവൾക്ക് ചേരുന്നതെന്ന് തങ്ങൾ വിശ്വസിക്കുന്ന ഒരു പുരുഷനെ അവൾക്കായി അവർ തെരെഞ്ഞെടുക്കുകയായി. വിവാഹത്തിനു മുന്നേ അവൾ അയാളെ കാണുന്നതു തന്നെ ഒന്നോ രണ്ടോ പ്രാവശ്യമായിരിക്കും. അവൾക്ക് മറ്റേതെങ്കിലും പ്രണയമോ ഇഷ്ടാനിഷ്ടങ്ങളോ ഉണ്ടെങ്കിൽ പോലും തങ്ങളുടെ ഇഷ്ടം നടപ്പാക്കാനായി അതെല്ലാം തന്ത്രപൂർവം അടിച്ചമർത്തി അവളെ വിവാഹത്തിനു സമ്മതിപ്പിക്കുകയാണ് അവർ ചെയ്യുക. അവിടെ എന്താണ് നടക്കുന്നതെന്ന് ഒന്നു ചിന്തിച്ചു നോക്കുക. പലവിധ സമ്മർദ്ധങ്ങൾക്ക് വഴങ്ങി അവൾ തനിക്ക് ഇനി തന്റെ ഇഷ്ടങ്ങളിലേക്ക് രക്ഷപ്പെടാനുള്ള ഒരു വഴിയുമില്ല എന്ന ഉറച്ച തിരിച്ചറിവിലേക്ക് എത്തിച്ചേരുകയാണ് പിന്നെ. ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, നാട്ടിൻ പുറങ്ങളിലുള്ള എല്ലാ വിവാഹങ്ങളിലും അണിഞ്ഞൊരുങ്ങി കണ്ണാടിയുടെ മുന്നിൽ നിൽകുന്ന എല്ലാ പെൺകുട്ടികളും കരയാറുണ്ട്. മരിച്ചപോലെ കരയാറുണ്ട്. തന്റെ ജീവിതം തെരെഞ്ഞെടുക്കാൻ തനിക്ക് കഴിയാത്തതിന്റെ, അന്തിമമായ കീഴടങ്ങലിന്റെ കരച്ചിലല്ലേ അതെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. 

തനിക്ക് ഒരു പരിചയവുമില്ലാത്ത ഒരാളെ കല്യാണം കഴിച്ച് അയാളോടൊപ്പം ഇണചേരുന്ന സ്ത്രീയുടെ അവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ. അവളുടെ മനസിൽ എന്തൊക്കെ ഇഷ്ടങ്ങളുണ്ടാവാം. അവൾ മറ്റൊരാളെ ഇഷ്ടപ്പെടുന്നുണ്ടാവാം, പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടാവാം, പറന്നു നടക്കാൻ ആഗ്രഹിക്കുന്നുണ്ടാവാം. എല്ലാ ആഗ്രഹങ്ങളും വിവാഹം എന്ന ഒറ്റസമ്മതപത്രത്തിൽ അടിയറവുവെച്ചുകൊണ്ട് കിടപ്പു മുറിയിലേക്ക് കടക്കുന്ന അവൾ ആദ്യ മൈഥുനത്തിൽ രതിലഹരി ആസ്വദിക്കുകയാണെന്ന് ചിന്തിക്കാൻ നിങ്ങൾക്കാർക്കെങ്കിലും കഴിയുമോ? എനിക്ക് കഴിയില്ല. അവൾ ചെയ്യുന്നത് നിവൃത്തികേടുകൊണ്ടുള്ള വഴങ്ങിക്കൊടുക്കലല്ലേ? 


അങ്ങനെയൊരു വഴങ്ങിക്കൊടുക്കലിനു ശേഷം തനിക്കിഷ്ടമില്ലെങ്കിലും അയാളോടൊപ്പം ആജീവനാന്തം ജീവിതം സഹിക്കുന്ന എത്ര സ്ത്രീകളെ എനിക്കറിയാം. ആരാണുത്തരവാദി? അവൾ വിവാഹ ബന്ധം വേർപെടുത്തണമെന്ന് ഉറക്കെപ്പറഞ്ഞാൽ കുറ്റം അവളുടേതാണെന്ന് പറയുന്ന ഒരു സമൂഹമല്ലേ നമ്മുടേത്? അവൾ എങ്ങോട്ട് പോകും? അയാളെ ചിതയിലേക്ക് വരെ അനുഗമിക്കുന്ന ഒരു സംസ്കാരമുണ്ടായിരുന്ന ഒരു നാട്ടിൽ അവൾ എവിടെ അഭയം പ്രാപിക്കും? അവൾ ആരെ വിശ്വസിക്കും? റേപ്പിസ്റ്റ് വിവാഹം ചെയ്താൽ റേപ് കേസുകൾ ഒത്തുതീർപ്പിനു വിധിക്കുന്ന ആധുനികത ഭരിക്കുന്ന നാട്ടിൽ അവളുടെ മാനസികാവസ്ഥ എന്തായിരിക്കും.

ചോല തിയേറ്ററിലെത്തിയപ്പോൾ അതിന്റെ പ്രൊമോഷനു വേണ്ടി ഡിസ്ട്രിബ്യൂട്ടർ ഏർപ്പെടുത്തിയ പ്രൊമോഷൻ ടീം ചെയ്ത പോസ്റ്റർ. ഇത് സിനിമയുമായി ബന്ധപ്പെട്ട ആളുകൾ ഷെയർ ചെയ്തതോടെ ചർച്ചകൾ സ്ത്രീ വിരുദ്ധതയീലേക്കും പെൺകുട്ടികൾക്കുള്ള ഗുണപാഠകഥ എന്ന അശ്ലീലത്തിലേക്കും  തിരിഞ്ഞു. മുകളിലെ പോസ്റ്റർ ഒരിക്കലും ചർച്ച ചെയ്യപ്പെട്ടില്ല. ഈ പോസ്റ്റർ സിനിമയെക്കാൾ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.


സിനിമ ജീവിതം കൂടിയാണ്. ജീവിതത്തിൽ മുഖവും ഉടുത്തൊരുങ്ങലും  നോക്കി ഒരാളെ ജഡ്ജ് ചെയ്യുന്നപോലെയാണ് സിനിമയുടെ പോസ്റ്ററും അപവാദ പ്രചരണങ്ങളും നോക്കി സിനിമയെ ജഡ്ജ് ചെയ്യുന്നതും. 

വിഗ്രഹത്തിന്റെ പാട്ട്

ചിരിക്കരുത്.
കരയരുത്.
കോപിക്കരുത്.
അനങ്ങരുത്.
അമറരുത്.
അലിഞ്ഞുപോകരുത്,
വിഗ്രഹമാണെന്ന് മറന്നു പോകരുത്!
ഉറങ്ങുക!
കണ്ണുമൂടിയുറങ്ങുക..
മന്ത്രവാദത്തിൽ മുഴുകിയുറങ്ങുക..
മരിച്ചപോലെയുറങ്ങുക..
വിഗ്രഹത്തെക്കാൾ
നിഗ്രഹിക്കപ്പെട്ടതെന്തുണ്ട് ഭൂമിയിൽ!



ചോല സ്ത്രീവിരുദ്ധപോസ്റ്റർ - ഒരു വിശദീകരണക്കുറിപ്പ്

സുഹൃത്തുക്കളേ
ചോലയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു ഓൺലൈൻ പോസ്റ്റർ സിനിമകാണാതെ തന്നെ സിനിമയെക്കുറിച്ച് മുൻവിധികളോടെയുള്ള ആരോപണങ്ങൾ ഉയർത്താൻ കാരണമായിട്ടുണ്ട് എന്നറിയുന്നു. സിനിമ കാണുക പോലും വേണ്ട ആ പോസ്റ്ററിന്റെ ശരിതെറ്റുകളെക്കുറിച്ച് ചർച്ച നടത്തിയാൽ മതി എന്ന ഒരു മാനസികാവസ്ഥയിലേക്ക് കുറേയധികം ആളുകൾ എത്തിയതായും അറിയുന്നു. ആ പോസ്റ്റർ ഞാനറിഞ്ഞുകൊണ്ട് ഉണ്ടാക്കിയതല്ല ആദ്യം ഞാൻ ഷെയർ ചെയ്തുമില്ല. പലരും തയ്യാറാക്കുന്ന പ്രൊമോഷൻ പോസ്റ്ററുകൾ സിനിമയിലെ അണിയറക്കാരുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ഒരാൾ ഷെയർ ചെയ്യുകയായിരുന്നു. അത് തെറ്റിദ്ധാരണകൾക്ക് കാരണമാകുമെന്നറിയാവുന്നതുകൊണ്ടുതന്നെ അത് റിമൂവ് ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെടുന്നതിനു മുൻപു തന്നെ ആ പേജിൽ നിന്നും സ്ക്രീൻ ഷോട്ട് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. അതേക്കുറിച്ച് ഒരു ക്ഷമാപണം എഴുതി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യണമെന്ന് കരുതിയിരിക്കുമ്പോൾ എന്റെ ഒരു സ്ത്രീ സുഹൃത്തിനോട് അത് സംസാരിക്കാനിടയായി. അവർ വളരെ കഴമ്പുള്ളതെന്ന് എനിക്ക് തോന്നിയ ഒരു ചോദ്യം ഉയർത്തി. "എന്തിനാണ് പെൺകുട്ടികൾ ഒളിച്ചോടുന്നത്?" എന്നായിരുന്നു അത്.

എനിക്കും അതിൽ ഒരു ശരി തോന്നി. ജീവിതത്തിൽ തീരുമാനങ്ങളെടുക്കാനുള്ള പ്രായമാകുന്നതിന് മുന്നേ വീട്ടുകാർ കെട്ടിച്ചു വിടുന്നതുപോലെ തന്നെ പ്രശ്നകരമാണ് സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികളെ പ്രണയത്തിന്റെ പ്രലോഭനത്തിൽ പെടുത്തി വീടുവിട്ടിറക്കി കൊണ്ടുപോകുന്നതും എന്ന് ഞാൻ വിശ്വസിക്കുന്നു. ചോല എന്ന സിനിമയ്ക്ക് അടിസ്ഥാന കാരണമായ സൂര്യനെല്ലി കേസിലും സംഭവിച്ചത്. സ്കൂളിൽ പഠിക്കുന്ന ഒരു പെൺകുട്ടിയെ പ്രണയത്താൽ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടു പോവുകയും അവളെ നാൽപ്പതോളം പേർ ചേർന്ന് നാൽപത് ദിവസത്തോളം പീഡിപ്പിക്കുകയുമായിരുന്നു. യാതനാപൂർണമായ നാല്പത് ദിവസങ്ങൾക്ക് ശേഷം അവൾ തിരികെയെത്തിയപ്പോൾ നമ്മുടെ പുരോഗമന ജനത ചോദിച്ചത് എന്തുകൊണ്ട് അവൾ പീഢകരിൽ നിന്നും ഓടിപ്പോയില്ല എന്നതാണ്. യാതനകൾക്കിടെ വജൈനൽ ഇൻഫെക്ഷനുമായി അവളെ പീഢകർ ഒരു ഡോക്ടറുടെ അടുത്തു കൊണ്ടുപോയപ്പോൾ അവൾ 'ഡോക്ടറോടു പോലും' താൻ പീഢിപ്പിക്കപ്പെടുന്നു എന്ന് പറഞ്ഞില്ല എന്ന കാരണത്താൽ നമ്മുടെ  ജുഡീഷ്യൽ സിസ്റ്റം പറഞ്ഞത് അവൾ വിശ്വസിക്കാൻ കൊള്ളാത്തവൾ എന്നാണ്. പതിമൂന്നും പതിനാലും വയസുള്ള പെൺകുട്ടികൾ തങ്ങൾക്കേൽക്കുന്ന അസഹനീയമായ ആഘാതത്തിൽ, ചതിയിൽ, പീഢനത്തിൽ, മാനസികവിഭ്രാന്തിയിൽ ഒക്കെ സ്വബോധമുള്ള സ്ത്രീയായി പെരുമാറിക്കൊള്ളണമെന്നാണ് നമ്മുടെ അലിഖിത നിയമം. എന്തുകൊണ്ട് അവൾ ഓടി രക്ഷപ്പെടാതെ പീഢകനെ പിന്തുടർന്നു എന്ന ഒറ്റ ചോദ്യം ചോദിച്ച് അവൾ വിശ്വസിക്കാൻ കൊള്ളാത്തവളാണ് എന്ന് അന്നു പറഞ്ഞ മനുഷ്യർ മരിച്ചുപോയിട്ടില്ല എന്ന് എനിക്കിന്നു മനസിലാകുന്നു. തന്റെ ശരീരം മറ്റാർക്കോ വേണ്ടി കാത്തു സൂക്ഷിക്കുന്ന നിധിയാണെന്നും അത് ഒരിക്കൽ ഒരു പുരുഷൻ ബലം പ്രയോഗിച്ചോ അല്ലാതെയോ എടുത്തുപോയാൽ അവൾ എന്നേക്കുമായി നശിച്ചുപോയി എന്നും പെൺകുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്ന ഒരു ജനതയുടെ പെൺമക്കൾക്ക് എവിടെയാണ് അഭയമുള്ളത്? അവൾ ഏത് മാനസികാവസ്ഥയിലായിരിക്കും തീരുമാനങ്ങളെടുക്കുക? അവൾ എങ്ങോട്ടാണ് ഓടിപ്പോവുക? മരണമോ തെരുവോ അല്ലാതെ അവൾക്ക് തെരെഞ്ഞെടുക്കാൻ നിങ്ങൾ എന്തെങ്കിലും അവസരങ്ങൾ നൽകിയിട്ടുണ്ടോ? തിരിച്ചു വരുന്ന അവളെ നിങ്ങൾ സ്വീകരിക്കുന്നത് പിഴച്ചുപോയവൾ എന്ന കണ്ണോടെയല്ല എന്ന് നിങ്ങൾക്കുറപ്പുണ്ടോ? ഇങ്ങനെ ഒരുപാടു ചോദ്യങ്ങൾ എന്റെ മനസിലൂടെ കടന്നുപോയി.

ചോലയ്ക്ക് പലവിധ വായനകൾ സാധ്യമാണ്. പുറമേ നോക്കിയാൽ അത് വളരെ സാധാരണമായ ഒരു ത്രില്ലറാണ്. പക്ഷേ അതിൽ തനിക്ക് വിശ്വാസമുള്ള ഒരു ആണിനൊപ്പം അവൻ പറയുന്ന സ്ഥലത്തേക്ക് പോകുന്ന പെൺകുട്ടി (സ്ത്രീയല്ല) എത്തിപ്പെടുന്ന മാനസികാവസ്ഥകളാണ് കാണിച്ചിട്ടുള്ളത്. അവൾ എന്തുകൊണ്ട് പീഢകനെ പിന്തുടർന്നു എന്ന് അന്ന് അവർ ചോദിച്ച ചോദ്യത്തിന് അവളുടെ ഭാഗത്ത് നിന്ന് ഉത്തരം കണ്ടെത്താനായിരുന്നു എന്റെ ശ്രമം. ഇത് എളുപ്പം സ്ത്രീവിരുദ്ധമായി മാറാൻ സാധ്യതയുള്ള ഒരു വിഷയമായതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ചാണ് ഓരോ ഷോട്ടും ചെയ്തിട്ടുള്ളത്. സിനിമയിലെ ജാനുവിന്റെ ബോഡി ലാംഗ്വേജ് നോക്കിയാൽ  അവൾ പിന്തുടരുന്നത് എങ്ങനെയാണ് - ഏത് മാനസികാവസ്ഥയിലാണ് എന്ന് വ്യക്തമായി അറിയാം. പക്ഷേ നിരവധി സൂക്ഷ്മ വായനകൾ ഉണ്ടായിട്ടും അതാ അവൾ പീഢകനെ പിന്തുടരുന്നു അത് ഞങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയില്ല അതുകൊണ്ട് സ്ത്രീവിരുദ്ധതയുണ്ട് എന്ന് ഇന്നും ആളുകൾ അലറുന്നു . ശരിക്കും സ്ത്രീവിരുദ്ധത സിനിമയിലാണോ അതോ ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥയ്ക്ക് എന്താവും കാരണമെന്ന് ആലോചിക്കാൻപോലും മെനക്കെടാതെ സിനിമയെത്തന്നെ സ്ത്രീവിരുദ്ധമെന്ന് പറയുന്ന കാഴ്ചക്കാരനിലോ? അങ്ങനെയുള്ള ധാരാളം സ്വയം ചോദ്യങ്ങൾക്കൊടുവിൽ "ഒളിച്ചോടൽ" "തിരിച്ചറിവ്" തുടങ്ങിയ പ്രശ്നകാരിയായ വാക്കുകൾ ആ പോസ്റ്ററിലുണ്ടെങ്കിലും പെൺകുട്ടികൾ ഒളിച്ചോടരുത് എന്നൊരു വായന സാധ്യമാണെന്ന നിലയിൽ ആ പോസ്റ്റർ ഞാൻ തന്നെ നിലനിർത്തുകയായിരുന്നു.

അത് പലർക്കും മനസിലായില്ല എന്നാണ് എനിക്കിപ്പോൾ മനസിലാകുന്നത്. എന്തായാലും തെറ്റിദ്ധാരണകൾ ഉണ്ടായെങ്കിൽ അത് തിരുത്തണം എന്നു തന്നെയാണ് എന്റെ പക്ഷം. തെറ്റുപറ്റിയെങ്കിൽ ക്ഷമിക്കണം. ഞാൻ സ്ത്രീവിരുദ്ധനും പിന്തിരിപ്പനുമൊക്കെയാണ് എന്ന് ഒരു പോസ്റ്റർ നോക്കി തീരുമാനിക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ ഒരു പരാതിയുമില്ല. ഞാനിതുവരെ ജീവിച്ച ജീവിതവും ചെയ്ത സിനിമകളും പ്രവൃത്തികളും കൊണ്ട് ഞാനെന്താണ് എന്ന് ആർക്കെങ്കിലും മനസിലായിട്ടില്ല എങ്കിൽ അവരോടും പരാതിയില്ല. തെറ്റുകൾ തിരുത്താൻ സമയമായി. സിനിമയെടുക്കുക മിണ്ടാതിരിക്കുക എന്ന ഏറ്റവും ചുരുങ്ങിയ ജീവിത സന്ധി തെരെഞ്ഞെടുക്കുകയാണ്. ബഹളം വെയ്ക്കലും മറുപടി പറച്ചിലുമൊക്കെ എനിക്കുനേരെ തന്നെ തിരിച്ചുവരുന്ന പന്തുപോലെ തോന്നിത്തുടങ്ങി. എന്റെ സോഷ്യൽ മീഡിയാ ഇടപെടൽ തന്നെ അവസാനിപ്പിക്കുകയാണ്. ഞാൻ സോഷ്യൽ മീഡിയാ ജീവിതം തുടങ്ങുന്നത് ബ്ലോഗിലാണ്. ബ്ലോഗിലേക്ക് തിരിച്ചു പോകുന്നു. ഫെയ്സ് ബുക്കും ഇൻസ്റ്റാഗ്രാമും ട്വിറ്ററുമുൾപ്പെടെയുള്ള സോഷ്യൽ മീഡിയാ ജീവിതത്തിന് ഇന്ന് അന്ത്യം കുറിക്കുന്നു. എന്റെ അഭിപ്രായങ്ങൾ കുറിക്കാനുള്ള ഒരു മീഡിയ ആയിരുന്നു എനിക്ക് ഫെയ്സ് ബുക്ക്. ഇനി മുതൽ ആ മീഡിയ എന്റെ ഈ ബ്ലോഗ് ആയിരിക്കും. കമെന്റ് ഓപ്ഷൻ ഉണ്ടായിരിക്കില്ല.

എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെങ്കിൽ മരിച്ചവനോടെന്നപോലെ പൊറുക്കുക

സ്നേഹത്തോടെ
 സനൽ