മഞ്ഞുപോലെ മാഞ്ഞും തെളിഞ്ഞും....

കൊടും കുന്നുകളിൽ നിന്നും
മഞ്ഞിറങ്ങിവരുമ്പോലെയാണ്
നിന്നെക്കുറിച്ചുള്ള ലഹരിവരുന്നത്
ഒരുനിമിഷം കൊണ്ട്
തെളിഞ്ഞതാഴ്‌‌‌‌വരയെ അത്
കാഴ്ചയിൽ നിന്നും മറയ്ക്കും.

അപ്പോള്‍ ആ മരം....

നൂറ്റാണ്ടുകള്‍ക്കു ശേഷം,
ഒരു കിഴവന്‍ മരം
പൂത്തു തുടങ്ങുന്നു എന്ന്
സങ്കല്‍പ്പിക്കുക..

പ്രണയങ്ങളുടെ ദൈവമേ, ചെകുത്താനേ..

അവൾക്കെന്നെ മുഴുവനായും വേണം;
എന്റെ പ്രിയഭാര്യയ്ക്ക്.

അവളുടെ അവകാശമാണു ഞാൻ.
മുടിമുതൽ കാൽനഖം വരെ,
അവൾക്കുള്ളത്.
പുഞ്ചിരിയും,
ചിരിക്കുമ്പോൾ ഇറുങ്ങുന്ന കണ്ണുകളും,
അവൾക്കുള്ളത്.

പുറമ്പൂച്ച്

ആദ്യപ്രണയത്തിന്റെ പരാജയത്തെത്തുടർന്ന്
ആത്മഹത്യക്ക് തീരുമാനിച്ചപ്പോൾ
മരണശേഷമുള്ള കാര്യങ്ങളെക്കുറിച്ച്
ചില ആശങ്കകൾ പൊന്തിവന്നു.

അടക്കും മുൻപ് കുളിപ്പിക്കുമ്പോൾ
ഞാൻ മാത്രം കണ്ടിട്ടുള്ള ഗുഹ്യഭാഗങ്ങൾ
നാട്ടുകാർ കാണുമല്ലോ എന്നതായിരുന്നു ഒന്ന്.
അലക്കിവെടിപ്പാക്കിയ ഉടുപ്പുകൾ മാറ്റുമ്പോൾ
ഉള്ളിൽ പിഞ്ഞിക്കീറിയ അണ്ടർവെയർ കണ്ട്
നാണക്കേടാകുമല്ലോ എന്നത് മറ്റൊന്ന്.

തെരുവിൽ...ചവറുകൂനയിൽ

അവൾക്കെന്നെ ഒട്ടും അറിയില്ലായിരുന്നു
അവൾ എന്നെ പ്രണയിച്ചു.

അവളെന്നെ പൂർണമായി അറിഞ്ഞു
അവൾ എന്നെ ഉപേക്ഷിച്ചു.

കുട്ടികളുടെ കളിപ്പാട്ടം പോലെ ഞാൻ
എല്ലാം വലിച്ചു പൊളിച്ച് തുറന്ന നിലയിൽ
അടയ്ക്കാനാവാതെ ആരെയോ കാത്തുകിടന്നു,
തെരുവിൽ....ചവറുകൂനയിൽ.

മരിച്ചെങ്ങോട്ടു പോകും....

ഏതാണ്ടിങ്ങനെ തന്നെയാണ്
അവർ ജീവിച്ചിരുന്നത്,
എന്റെ അപ്പൂപ്പന്മാർ..
തിന്നും കുടിച്ചും
മദിച്ചും...

കൊതി




അവളോടുള്ള കൊതി
ഒളിപ്പിച്ചുവെച്ച്
അവൻ നടക്കുന്നു,
നോക്കരുത്
കൊതിക്കരുത്
സ്പർശിക്കരുതെന്ന്
ഒരു തടിച്ച നിയമപുസ്തകവും ചുമന്ന്,

വീട്

മണലിൽ വെച്ച വീട് കൊടുങ്കാറ്റ് കൊണ്ടുപോയി
അവൻ പാറപ്പുറത്ത് വീട് വെയ്ക്കാൻ പോയി
പാറപ്പുറത്ത് വീട് വെച്ചവനെ കൊടുങ്കാറ്റ് കൊണ്ടുപോയി
അവന്റെ വീട് അനാഥമായി