കാല്പാടുകളിലെ ഈറൻ
കടൽത്തീരത്ത്
കടലിൽ നീന്തുന്ന പോസിൽ
പെണ്ണുങ്ങൾ
മണലിൽ പിളർത്തി വിരിച്ചിരിക്കുന്നു
മത്സ്യമായി മുതിരാത്ത
തവളയുടെ ശരീരം.
പുഴയാകാതെപോയ
ഉരുൾപൊട്ടലുകൾ പോലെ
ഉണങ്ങി നിൽക്കുന്നു
ഹൃദയത്തിൽ, മുറിഞ്ഞുപോയ
പ്രേമപരാക്രമങ്ങൾ.
ചോരയിൽ കലങ്ങിയ കഥകൾ
നക്കിക്കുടിക്കുമ്പോൾ
മുഖം നോക്കാതെ പട്ടികൾ
പരസ്പരം ചോദിക്കുന്നു,
അടഞ്ഞിട്ടില്ലല്ലോ കണ്ണുകൾ
ആരെയാവും തിരയുന്നതിപ്പൊഴും ?
പ്രകമ്പനങ്ങൾ
മൌനം ഒരു പർവതമാണെങ്കിൽ
അതിനുള്ളിൽ ഒരു തുരങ്കമുണ്ടാവും
അറ്റങ്ങൾ അടഞ്ഞുപോയ പാതയിലൂടെ
വാക്കുകൾ ചീറിപ്പായുന്നതിന്റെ
പ്രകമ്പനങ്ങൾ എനിക്ക് കേൾക്കാം.
തേടൽ
നമ്മൾ ജനിച്ചിട്ടേയില്ല എന്ന് കരുതുക.
ഇരുട്ടിൽ ഇരുട്ടായി
ശൂന്യതയുടെ വിത്തായി
ഒന്നും ഒന്നും ഒന്നുതന്നെയായി,
അവിടെയും ഇവിടെയും എവിടെയും,
ഉള്ളതോ ഇല്ലാത്തതോ എന്ന സന്ദേഹം മാത്രമായി
ഏതോ പ്രപഞ്ചത്തിൽ, ജലം നമ്മെ ഉമ്മവെച്ച
മധുരമുള്ള ഒഴുക്കിന്റെ മണൽത്തട്ടിൽ,
പച്ചയായ് പടർന്നുകയറുന്ന പുൽത്തകിടിയിൽ,
കണ്ണടച്ചു കൈകോർത്ത്
പുഞ്ചിരിച്ചു കിടന്നപ്പോഴെന്നപോലെ എല്ലാം മറന്ന്
രമിക്കുക മാത്രമാണെന്ന് കരുതുക.
എത്ര കാറ്റുകൾ, കാലങ്ങൾ,
എത്രയെങ്കിലും മഴച്ചാറ്റകൾ
ആ കിടക്കയിൽ നമ്മെ നമ്മൾ അറിയാതെ
തഴുകി പോയിട്ടുണ്ടാവാം എന്ന് കരുതുക.
നീ, നീയും ഞാൻ, ഞാനും അല്ലാത്ത അന്നേരങ്ങളിൽ
പരസ്പരം ഓർക്കാനോ പറയാനോ
പേരുചൊല്ലിവിളിക്കാനോ തുനിയാതെ
അതിനുള്ള അകലങ്ങളേതുമില്ലാതെ
ഒരു കുമിള മറ്റൊരു കുമിളയിൽ അനായാസം
അലിഞ്ഞില്ലാതാകുന്നപോലെ
തെളിവുകൾ ബാക്കിയില്ലാതായ
മഴവില്ലുകൾ നാം എന്ന് കരുതുക.
എണ്ണമറ്റ നക്ഷത്രങ്ങളിലെ
എണ്ണമില്ലാത്ത ജീവന്റെ കരകളിൽ
കണ്ടതും കാണാത്തതുമായ
എത്രയെങ്കിലും സ്വപ്നങ്ങളിൽ
ഓർമയിൽ ബാക്കിയില്ലാത്ത
സ്വപ്നപ്രതീതികൾ തന്നെയായി നാം
നമ്മെ മറന്നങ്ങനെ കിടക്കുമ്പോൾ
പൊടുന്നനെ ഉണർന്നുപോയതാണെന്ന് കരുതുക.
ഒന്നും ഒന്നും രണ്ടാണെന്ന ലോകത്തിൽ
മുറിവേറ്റവരായി പിടഞ്ഞുപോയതാണെന്നും
നമ്മൾ ജനിച്ചിട്ടേയില്ല എന്നും കരുതി
ഈ തേടൽ അവസാനിപ്പിക്കുക.
സ്വസ്തി!
നന്ദി
നന്ദി
എന്ന വാക്ക്,
മുഷിഞ്ഞ
വായ്മൂടികൾ പോലെ,
ജനാലയിലും മേശ വലിപ്പിലും
കക്കൂസിന്റെ
കുറ്റിയിലും വരെ
തൂങ്ങിക്കിടക്കുന്നു.
എന്റെ ശ്വാസം തന്നെ
ശ്വസിച്ചു ശ്വസിച്ച്
മടുപ്പു കയറിയ
തലയിണയുടെ
അടിയിലും
ഇരിപ്പുണ്ട് ഒരെണ്ണം.
നന്ദിയെന്ന വാക്കില്ലാതെ
നന്ദി പറയാൻകഴിഞ്ഞിരുന്നെങ്കിൽ !
ചിറകുകൾ
ഒരുവൾക്കായി മുറിച്ചുകളഞ്ഞ
ചിറകുകൾ
മറ്റൊരുവൾ വന്നു തുന്നിക്കെട്ടുന്നു.
ആകാശം അവൾക്കൊപ്പം
കുനിയുന്നു,
ആരും കാണാതെ
അവളെ ഉമ്മവെയ്ക്കുന്നു.
അരുമയായി
അവനെ വാരിയെടുക്കുന്നു
അവൾ,
മഴവില്ലായി കുടയുന്നു
മേഘങ്ങളിൽ!
ഒരു പിടച്ചിൽ
മൗനം; മണ്ണിലേയ്ക്ക് ആഴ്ന്ന്
ആരും കാണാതെ ഒഴുകുന്ന
വാക്കുകളുടെ ഒരു നദി.
പറഞ്ഞാൽ തീരാത്തതും പറഞ്ഞാലും
വെളിവാകാത്തതുമായ
പായൽ പുതച്ച ഒരു ഹൃദയം.
ചെളിയിൽ പുതഞ്ഞ
കുപ്പിക്കുള്ളിൽ
കുടുങ്ങിപ്പോയ മീൻപോലെ
കടലിലാണെങ്കിലും
കരയിലെന്നപോലെ
ശ്വാസം കിട്ടാത്ത ഒരു പിടച്ചിൽ.
അഭിമുഖം
കാക്കയോട്
കറുപ്പിനെക്കുറിച്ചു ചോദിച്ച
പത്രപ്രവർത്തകൻ
കറുപ്പിനോട്
ലഹരിയെക്കുറിച്ചും ചോദിച്ചു.
അയാളുടെ മുഴുനീള
ലേഖനത്തിൽ ഒരിടത്തും
കാക്കയെയോ
കറുപ്പിനെയോ
കണ്ടെത്താൻ കഴിഞ്ഞില്ല.
#poetry
മൗനലേഖനം
ഒരു പ്രേമലേഖനം എഴുതിയിട്ടെത്ര കാലമായി?
ഇളവെയിൽ ചുവരിൽ പതിപ്പിച്ച
നിഴൽ എന്നോട് ചോദിച്ചു.
വാക്കുകൾ വറ്റിപ്പോയ കുളത്തിന്റെ കരയിലെ
കറുത്ത കൊറ്റിയെ എന്നപോലെ
ഞാൻ അതിനെ നോക്കി.
നോക്കിയിരിക്കുമ്പൊൾ
പ്രേമലേഖനം എങ്ങിനെ എഴുതണം
എന്ന പാട്ടു കേൾക്കാൻ തോന്നി.
പാട്ടുകേൾക്കുമ്പോൾ
കാലിൽ മുള്ളുകൊണ്ടപോലെയും തോന്നി.
#poetry
നാളത്തെ മീറ്റിങ്ങ്!
നാളെയ്ക്കുള്ള ലിങ്ക്
അയച്ചു തരൂ എന്ന് ഞാൻ
സുഹൃത്തിനോട് പറയുന്നു.
My readings on the election 2021
കാണുന്നതും കാണാത്തതും
Song of my country
We need to go back to our friends!
No Country for hatred
i was asking myself a question,
while washing my hands
is this your country?
is this for what you
called it a country?
suddenly
a white crane appeared
on the other side of the river
and asked me 10 questions,
i have to answer Yes/No.
if i say No to at least one,
i will fail and will be deported!
if i win, i am the citizen
of a country called hatred!
You support war?
You support death penalty?
You support political killing?
Is your belief superior?
need more money?
are you smarter?
Do like weapons?
Do you hate?
Are abusive?
Do you cheat?

uff!
I saved myself?
~Sanal Kumar Sasidharan
Space: So much has happened in 2019
A country of ignorance!..
My country is not the one you are making now,
it is not nurtured with fear and distrust.
It is not your fancy of a reverberating -
war cry in the horizons, my anthem!
My country was peace, even when I was hungry,
and I could sleep under the pillars of your metro,
and I was not afraid of an eviction,
and thrown out from my tired dreams-
of a better future, like a kid deceived by its mother.
There were borders of blood stains
and barbed wires which tasted human flesh.
But there were hopes of trees growing each sides
and roots crossing underground,
until you came like a magician!
You claim to make developments
by shooting rockets to moon
and making bullet trains,
for those who have no time to live.
But not for me for sure,
for whom there is an ocean of unlived life,
like piles of rotten food waste from a star hotel
of never ending celebrations in front of my slum.
My country is not the one you are making now!
It is not the imaginations of the maggots
fermenting in your decayed brains;
though dead, still living
in my ignorance, your building blocks!



